കോഴിക്കോട്: രണ്ട് മാസത്തെ അവധിക്ക് ശേഷം നാളെ മുതൽ സ്‌കൂളുകളിൽ വീണ്ടും ശബ്ദമുഖരിതമാകും. പുതുമുഖങ്ങളെ വരവേൽക്കാൻ സ്‌കൂളുകൾ ഒരുങ്ങിക്കഴിഞ്ഞു. സ്‌കൂളുകൾ വർണ്ണ ബലൂണുകളും നിറക്കടലാസുകളും കുരുത്തോലകളും കൊണ്ട് അലങ്കരിച്ചു.
ഒട്ടുമിക്ക സ്ഥലങ്ങളും ഭിത്തിയിൽ ചായം പൂശിയും വര്‍ണചിത്രങ്ങള്‍ വരച്ചും മനോഹരമാക്കിയിട്ടുണ്ട്. കുട്ടികളെ വരവേൽക്കാൻ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം ജൂൺ ഒന്നിന് രാവിലെ 9.30ന് മെഡിക്കൽ കോളജ് ക്യാമ്ബസ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.
തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷനാകും. മേയർ ഡോ.ബീനാ ഫിലിപ്പ് മുഖ്യാതിഥിയായിരിക്കും. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കവയിത്രിക്കുള്ള ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് ഉടമ ആഗ്ന യാമി മുഖ്യാതിഥിയാകും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഷീജ ശശി മികവ് പരിപാടിയില്‍ വിജയികളായ പ്രതിഭകളെ ആദരിക്കും. ജില്ലാ കലക്ടര്‍ എ.ഗീത ഹലോ ഇംഗ്ലീഷ് സ്റ്റോറി പുസ്തകങ്ങളുടെ പ്രകാശനം നിര്‍വഹിക്കും. വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ മനോജ് മണിയൂര്‍ വിദ്യാര്‍ഥികളെ വരവേല്‍ക്കും. സമഗ്ര ശിക്ഷാ കേരള ജില്ലാ പ്രോജക്‌ട് കോ-ഓര്‍ഡിനേറ്റര്‍ ഡോ. എ.കെ അബ്ദുല്‍ ഹക്കീം പ്രവേശനോത്സവ സന്ദേശം കൈമാറും.
ബ്ലോക്ക് തല പ്രവേശനോത്സവം ജില്ലയിലെ 15 ബ്ലോക്ക് റിസോഴ്‌സ് സെന്‍ററുകള്‍ കേന്ദ്രീകരിച്ച് നടക്കും. ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളിലും പ്രവേശനോത്സവം സംഘടിപ്പിക്കുന്നുണ്ട്. സംസ്ഥാനതല പ്രവേശനോത്സവത്തിന്‍റെ ഉദ്ഘാടനത്തിന് ശേഷമാണ് സ്‌കൂളുകളിലെ പ്രവേശനോത്സവ ചടങ്ങുകള്‍ നടക്കുക.
കുട്ടികളുടെ കലാപരിപാടികള്‍, പ്രവേശനോത്സവ ഗാനത്തിന്‍റെ അവതരണം, മധുരവിതരണം എന്നിവയുണ്ടാകും. ബിആര്‍സികളുടെ നേതൃത്വത്തില്‍ സ്‌കൂളുകളില്‍ സൗഹൃദസന്ദര്‍ശനം നടത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ട്. ജില്ലയില്‍ സ്‌കൂളുകള്‍ തുറക്കുന്നതിന് മുമ്ബായുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്.
സ്‌കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്‌നസ്സ്, പരിസരം ശുചീകരണം, സ്‌കൂളുകളുടെ അറ്റകുറ്റപ്പണികള്‍, കുടിവെള്ള ടാങ്ക്, കിണറുകള്‍, മറ്റ് ജലസ്രോതസ്സുകള്‍ എന്നിവയുടെ ശുചീകരണം, സ്‌കൂള്‍ വാഹനത്തിന്‍റെ ഫിറ്റ്‌നസ്സ്, സ്‌കൂള്‍ പരിസരത്തെ കടകള്‍ തുടങ്ങിയവ പരിശോധിച്ചിട്ടുണ്ട്. നിരോധിത വസ്തുക്കളുടെയും ലഹരി പദാര്‍ത്ഥങ്ങളുടെയും വില്‍പ്പന നടത്തുന്നില്ലെന്നും ഉറപ്പുവരുത്തിയിട്ടുണ്ടെന്നും പ്രൊജക്‌ട് കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.