കോഴിക്കോട് : ബാലുശേരിയിൽ സ്‌കൂട്ടർ ലോറിയിടിച്ച് മരിച്ച ഡിവൈഎഫ്ഐ നേതാവിന്റെ ഭാര്യയും മരിച്ചു. താമരശ്ശേരി കോരങ്ങാട് വട്ടക്കൊരു യൂണിറ്റ് ഡി.വൈ.എഫ്.ഐ സെക്രട്ടറി അഖിലിന്റെ ഭാര്യ വിഷ്ണുപ്രിയ (26) കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
ചൊവ്വാഴ്ച ഭാര്യക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ രാവിലെ ബാലുശ്ശേരിക്ക് സമീപം കോക്കല്ലൂരില്‍ വെച്ചായിരുന്നു അപകടം. അപകടത്തിൽ വിഷ്ണു പ്രിയയ്ക്കും പരിക്കേറ്റിരുന്നു. ഇന്നലെ രാവിലെയാണ് അഖിൽ മരണത്തിന് കീഴടങ്ങിയത്. അഖിലിന്റെ സംസ്‌കാര ചടങ്ങുകൾക്ക് ശേഷം രാത്രി 9.30 ഓടെ വിഷ്ണുപ്രിയയും മരണത്തിന് കീഴടങ്ങി.
അഖിലും ഭാര്യ വിഷ്ണുപ്രിയയും സഞ്ചരിച്ച സ്കൂട്ടറില്‍ ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരെയും സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിഷ്ണുപ്രിയയുടെ കൊയിലാണ്ടിയിലെ വീട്ടിലേക്ക് ഇരുചക്രവാഹനത്തില്‍ പോകവെയാണ് അപകടം. കൊയിലാണ്ടി ചേലിയ എമ്മെച്ചംകണ്ടി വേലായുധന്റെയും സരസ്വതിയുടെയും ഏകമകളാണ് വിഷ്ണുപ്രിയ. തെങ്ങുകയറ്റ തൊഴിലാളിയായ കൃഷ്ണന്റെയും സത്യയുടെയും ഏക മകനായ അഖില്‍ ഡിവൈഎഫ്‌ഐ വട്ടക്കൊരു യൂണിറ്റ് സെക്രട്ടറിയും മേഖല കമ്മിറ്റി അംഗവുമാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.