മാവൂർ: മാവൂർ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയുടെ ഇന്നത്തെ യോഗം പ്രക്ഷുബ്ധമായേക്കും. പോക്‌സോ കേസിൽ ഉൾപ്പെട്ട 15-ാം വാർഡ് അംഗം ഉണ്ണിക്കൃഷ്ണനെതിരെ സമാനമായ മറ്റൊരു ആരോപണം ഉയർന്നതോടെ നിലവിലെ സ്ഥാനം രാജിവെക്കണമെന്നും അല്ലാത്തപക്ഷം ഭരണസമിതി യോഗത്തിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്ന് യു.ഡി.എഫും എന്നാൽ താൻ രാജിവയ്ക്കുന്ന പ്രശ്നമില്ലെന്നും ഇന്നത്തെ ഭരണസമിതി യോഗത്തിൽ പങ്കെടുക്കുമെന്ന് ഉണ്ണികൃഷ്ണനും നിലപാടെടുത്തത്തോടെ ഇന്ന് നടക്കുന്ന മാവൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം കലുഷിതമായേക്കും.
ഉണ്ണിക്കൃഷ്ണൻ അംഗത്വം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇടതു-വലതു പാർട്ടികൾ മാവൂരിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചിരുന്നു. തന്റെ ഭാഗം വിശദീകരിച്ച് ഉണ്ണികൃഷ്ണനും കുടുംബവും മാവൂരിൽ പൊതുയോഗം നടത്തിയിരുന്നു. പട്ടികജാതിക്കാരനായ തന്നെ ഇല്ലാതാക്കാൻ ഇല്ലാത്ത കാര്യങ്ങൾ കൊണ്ട് വേട്ടയാടുകയാണെന്നും സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് താൻ വിജയിച്ചതെന്നും ഒരു കാരണവശാലും രാജിവെക്കുന്ന പ്രശ്നമില്ലെന്നും ഉണ്ണികൃഷ്ണൻ പ്രഖ്യാപിച്ചിരുന്നു.
ഇതിന് മറുപടിയായി മാവൂരിൽ ഇരു മുന്നണികളും വീണ്ടും പൊതുയോഗം നടത്തുമെന്നും ഉണ്ണികൃഷ്ണനെ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ പങ്കെടുപ്പിക്കില്ലെന്നും ഭരണസമിതി യോഗത്തിനെത്തിയാൽ തടയുമെന്നും യു.ഡി.എഫ് പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാൽ എന്ത് വില കൊടുത്തും ഇന്നത്തെ ബോർഡ് മീറ്റിംഗിൽ പങ്കെടുക്കുമെന്നും രാജിവയ്ക്കുന്ന പ്രശ്നമില്ലെന്നും ഉണ്ണികൃഷ്ണൻ ന്യൂസ് ടുഡേയോട് പറഞ്ഞു. 14 അംഗ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനാണ് ഇന്ന് ഭരണസമിതി യോഗം വിളിച്ചു ചേർത്തിരിക്കുന്നത്. രാവിലെ 10.30 നാണ് ഭരണസമിതി യോഗം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.