കോഴിക്കോട് : ദേശീയപാത ബൈപ്പാസിന് സമീപത്തെ ഫ്ളാറ്റിൽ നിന്ന് ലഹരി വിൽപനയുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. അരീക്കോട് കീഴുപറമ്പ് കുളങ്ങരക്കണ്ടി വീട്ടിൽ അശ്വിൻരാജ് (25), മാവൂർ പാറമ്മൽ സ്വപ്നം നിവാസിൽ കെ.പി. ജിതിൻ(22) എന്നിവരെയാണ് പിടികൂടിയത്.
3 ഗ്രാം എംഡിഎംഎ പിടികൂടി. ഇരുവരും പോലീസ് നിരീക്ഷണത്തിലായിരുന്നു. പാലാഴിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ് ഇവർ. താമസസ്ഥലത്ത് എളുപ്പത്തിൽ കണ്ടെത്താനാകാത്ത തരത്തിലാണ് ലഹരി സൂക്ഷിച്ചിരുന്നത്. ഇത് ഉപയോഗിക്കാനുള്ള ഉപകരണങ്ങളും പിടികൂടി.
ഇൻസ്പെക്ടർ എൻ. ഗണേഷ്കുമാർ, എസ്ഐ ടി.വി. ധനഞ്ജയദാസ് എന്നിവരുടെ നേതൃത്വത്തിൽ എഎസ്ഐ ടി. പ്രബീഷ്, സീനിയർ സിവിൽ ഓഫിസർമാരായ ഇ.സബീഷ്കുമാർ, എം.രഞ്ജിത്ത്, ലൈലാബി, സിവിൽ പൊലീസ് ഓഫിസർ ടി.പി. കബിൽദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.