മാലിന്യത്തിൽ നിന്ന് ശൗചാലയം നിർമിക്കാൻ ഡി.വൈ.എഫ്.ഐ. മാലിന്യം ശേഖരിച്ച് കിട്ടുന്ന പണത്തില്‍ നിന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ ശൗചാലയം നിർമിക്കാനാണ് ഡിവൈഎഫ്ഐ പദ്ധതി. ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ശൗചാലയം നിർമിക്കുക.
താമരശ്ശേരി, കുറ്റ്യാടി ചുരങ്ങൾ ശുചീകരിച്ചാണ് ഡിവൈഎഫ്ഐ പദ്ധതി തുങ്ങിയത്. ചുരം പൂർണമായും വൃത്തിയാക്കിയ ശേഷം ജില്ലയിലെ ഓരോ വീടുകളിലും ഡിവൈഎഫ്ഐ പ്രവർത്തകർ ഇറങ്ങിച്ചെല്ലും. അവിടെനിന്ന് കൂടി ലഭിക്കുന്ന ആക്രി സാധനങ്ങള്‍ ശേഖരിച്ച് അവ വിറ്റുകിട്ടുന്ന പണം ഉപയോഗിച്ചാണ് മെഡിക്കല്‍ കോളേജില്‍ ശുചിമുറി ഒരുക്കുക. അത്തരത്തിൽ സന്നദ്ധപ്രവർത്തന രംഗത്ത് പുതിയ മാതൃക തീർക്കുകയാണ് ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി.
700 സന്നദ്ധ പ്രവർത്തകരാണ് താമരശ്ശേരി ചുരം ശുചീകരിച്ചത്. ഡി.വൈ.എഫ്.ഐയുടെ ശുചീകരണ പ്രവർത്തനങ്ങൾ വരും ദിവസങ്ങളിലും തുടരും. അതിൽ നിന്ന് വീണ്ടും ഒരു പുതിയ ദൗത്യം. അത് മെഡിക്കൽ കോളേജിലെ ശൗചാലയമായി മാറുകയാണ്. ആക്രി പെറുക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു കോടിയിലധികം പണം നല്‍കിയതിന് പിന്നാലെ ഡി.വൈ.എഫ്.ഐക്ക് മാത്രം അവകാശപ്പെടാവുന്ന മാതൃകയാവുന്നു ഇവ.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.