കോഴിക്കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നു. പലയിടത്തും മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. താമരശ്ശേരി ചുരത്തിൽ റോഡിന് കുറുകെ മരം വീണതിനെ തുടർന്ന് കോഴിക്കോട്ടുനിന്ന് വയനാട് ഭാഗത്തേക്കുള്ള വാഹനഗതാഗതം തടസ്സപ്പെട്ടു. താമരശ്ശേരി ചുരത്തിലെ ആറാം വളവിലാണ് വനമേഖലയിൽ നിന്നും മരം കടപുഴകി റോഡിലേക്ക് വീണത്. മരം റോഡിനു കുറുകെ വീണതിനാൽ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. കൽപ്പറ്റയിൽ നിന്ന് അഗ്നിശമനസേന ചുരത്തിലേക്ക് പോയിട്ടുണ്ട്.
ഇരുവഞ്ഞിപ്പുഴയിൽ ഒരാൾ ഒഴുക്കിൽപ്പെട്ടു. ഒഴുക്കില്‍ പെട്ട ആള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു. കൊടിയത്തൂർ തെയ്യത്തും കടവ് പാലത്തിന് സമീപമാണ് ഒരാള്‍ ഒഴുക്കില്‍ പെട്ടത്. കൊടിയത്തൂര്‍ കാരക്കുറ്റി സ്വദേശി സി.കെ. ഉസൈൻ കുട്ടിയാണ് ഒഴുക്കില്‍ പെട്ടത്.നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് തിരച്ചിൽ നടത്തുകയാണ്. ഒരാള്‍ നദിയില്‍ മുങ്ങിമരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ മുന്നറിയിപ്പ് നല്‍കി. പിന്നീട് ഹുസനെ കാണാതായതായി വീട്ടുകാര്‍ മുക്കം പോലീസില്‍ അറിയിച്ചു. നദിക്കരയില്‍ നിന്ന് കണ്ടെത്തിയ ഇയാളുടെ കുടയും അവര്‍ തിരിച്ചറിഞ്ഞു.
കനത്ത മഴയിൽ മാവൂർ കൂളിമാട് റോഡ് താത്തൂർ പൊയിലിൽ എടക്കുനിമ്മല്‍ ഭാഗത്ത് റോഡ് വയലിലേക്ക് ഇടിഞ്ഞു. ജലജീവൻ പദ്ധതിക്കായി പൈപ്പിടുന്നതിനായി ഈ ഭാഗത്ത് കനാല് കുഴിച്ചിരുന്നു. ഏത് സമയത്തും നിരവധി വാഹനങ്ങൾ കടന്നുപോകുന്ന തിരക്കേറിയ റോഡ് കൂടിയാണിത്. റോഡ് തകർന്നതോടെ ഇതുവഴിയുള്ള ഗതാഗതം അപകടാവസ്ഥയിലായിരിക്കുകയാണ്. കോഴിക്കോട്-ഊട്ടി ഹ്രസ്വദൂര പാത പാതയായി ഈറോഡ് ഉള്‍പ്പെടുത്തി നവീകരണം ആരംഭിച്ചെങ്കിലും റോഡിന്റെ പല ഭാഗങ്ങളിലും സ്ഥലസൗകര്യം കുറവായതിനാൽ പണി മുടങ്ങി.
കനത്ത മഴയിലും കാറ്റിലും ചക്കിട്ടപാറയിൽ മരങ്ങൾ കടപുഴകി പഞ്ചായത്ത് ഓഫീസിനു മുന്നിൽ ഗതാഗതം തടസ്സപ്പെട്ടു. പേരാമ്പ്ര ഫയർഫോഴ്‌സ് സ്ഥലത്തെത്തി മുറിച്ചുമാറ്റി.
കോഴിക്കോട് വൈക്കം മുഹമ്മദ് ബഷീർ റോഡിൽ മരക്കമ്ബ് ഒടിഞ്ഞ് വീണ് കാർ ഭാഗികമായി തകർന്നു. നിർത്തിയിട്ട കാറിന് മുകളിലേക്കാണ് മരക്കൊമ്പ് വീണത്. ഇതുവഴിയുള്ള ഗതാഗതവും തടസ്സപ്പെട്ടു. ബീച്ച് ഫയർഫോഴ്‌സ് സ്ഥലത്തെത്തി മരക്കൊമ്പ് നീക്കം ചെയ്തു.
കൊയിലാണ്ടി ബിവറേജസ് റോഡില്‍ പ്ലാവിന്റെ കൊമ്ബ് കാറിനു മുകളില്‍ വീണു. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മരക്കൊമ്പ് ഇലക്ട്രിക് ലൈനിലേക്കും കാറിന് മുകളിലേക്കും വീണത്. വിവരമറിഞ്ഞ് കൊയിലാണ്ടിയിൽനിന്നുള്ള ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി മരക്കൊമ്പ് മുറിച്ചുമാറ്റി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.