കോഴിക്കോട് : നാലംഗകുടുംബം താമസിച്ച താല്‍ക്കാലിക വീട് കനത്തമഴയില്‍ തകര്‍ന്നു. മാവൂര്‍ പഞ്ചായത്ത് ആറാം വാര്‍ഡില്‍ കണ്ണിപറമ്ബ് പഴയം കുന്നത്ത് ഗിരിജയുടെ കുടുംബം താമസിച്ച ഓടുപാകിയ വീടാണ് തകര്‍ന്നത്. ഇന്നലെ രാവിലെ എട്ടരയോടെയാണ് താൽക്കാലികമായി നിർമ്മിച്ച വീട് തകർന്നു വീണത്.
വിലപിടിപ്പുള്ള ഫര്‍ണിച്ചറുകളടക്കം മുഴുവൻ ഉപകരണങ്ങളും നശിച്ചു. ഗിരിജയും മകൻ സുജിത്തും സുജിത്തിന്റെ ഭാര്യ അഞ്ജുവും ഇവരുടെ മകൻ സൂര്യജിത്തുമാണ് താമസിക്കുന്നത്. വീട് തകർന്നു വീഴുന്ന സമയത്ത് വീട്ടിനുള്ളിൽ ആരുമില്ലാത്തതിനാൽ വലിയ അപകടം ഒഴിവായി. ഇവര്‍ പ്രാതല്‍ കഴിക്കാനായി തൊട്ടടുത്ത് ഗിരിജയുടെ മറ്റൊരു മകന്റെ വീട്ടില്‍പോയ സമയത്തായതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്.
ഗിരിജക്ക് ലൈഫ് മിഷൻ പദ്ധതിയില്‍ വീട് അനുവദിച്ചിരുന്നു. ഇതിന്റെ നിര്‍മാണത്തിനായി പഴയ വീട് പൊളിച്ചപ്പോള്‍ താമസിക്കാനായി സമീപത്തെ പറമ്ബില്‍ ഒരുക്കിയ ഷെഡാണ് തകര്‍ന്നത്. മാവൂർ പോലീസും വില്ലേജ് അധികൃതരും സ്ഥലത്തെത്തി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.