കോഴിക്കോട് : സൈബർ തട്ടിപ്പിനിരയായി ഒരാൾക്ക് 40,000 രൂപ നഷ്ടപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ കോൾ ഇന്ത്യ ലിമിറ്റഡിലെ (സിഐഎൽ) വിരമിച്ച ജീവനക്കാരനാണ് പണം നഷ്ടമായത്.
ഇക്കഴിഞ്ഞ ഞായറാഴ്ച ആന്ധ്രാപ്രദേശിൽ നിന്നുള്ള തന്റെ അടുത്ത സുഹൃത്താണെന്ന് നടിച്ച് വാട്‌സ്ആപ്പ് കോളിലൂടെ ഇയാളെ കബളിപ്പിച്ചാണ് പണം കൈവശപ്പെടുത്തിയത്.
സുഹൃത്തിന്റെ ശബ്ദം അനുകരിച്ച് തന്റെ ഫോട്ടോ പ്രദർശന ചിത്രമായി കാണിച്ച തട്ടിപ്പുകാരൻ മുംബൈയിലെ ഒരു ബന്ധുവിന്റെ ശസ്ത്രക്രിയയ്ക്ക് പണം ആവശ്യപ്പെടുകയായിരുന്നു. സുഹൃത്തിന്റെ ശബ്ദവും ഫോട്ടോയുമൊക്കെ കണ്ടതോടെ ഉദ്യോഗസ്ഥന്‍ മറ്റൊന്നും നോക്കാതെ പണം കൈമാറുകയായിരുന്നു. ഇതേത്തുടർന്ന് പരാതിക്കാരൻ ഗൂഗിൾ പേ വഴി പണം കൈമാറുകയും ചെയ്തു. തുടര്‍ന്ന് സംശയം വന്നതോടെ കൂടുതല്‍ പരിശോധന നടത്തിയപ്പോഴാണ് തട്ടിപ്പ് മനസിലായത്.
വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും നിലവില്‍ കൂടുതലൊന്നും പറയാന്‍ സാധിക്കുകയില്ലെന്നും കോഴിക്കോട് സൈബര്‍ പോലീസ് പറഞ്ഞു. പണം നഷ്ടപ്പെട്ട അക്കൗണ്ടിന്റെ വിശദാംശങ്ങളും മറ്റും പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് പോലീസ് ആസ്ഥാനത്ത് നൽകിയ ഓൺലൈൻ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.