കോഴിക്കോട് : പഞ്ചായത്തിൽ ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യ പ്രവർത്തകർ. ഗ്രാമപ്പഞ്ചായത്തിലെ പടനിലം, പുൽക്കുന്നുമ്മൽ, കളരിക്കണ്ടി പ്രദേശങ്ങളിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തതിനാൽ ആരോഗ്യവകുപ്പും പഞ്ചായത്തും ഊർജിത പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി. പഞ്ചായത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതല്‍ ശക്തമാക്കും. ജൂൺ, ജൂലൈ മാസങ്ങളിലായി പ്രദേശത്ത് 14 ഓളം ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും നിലവിൽ നിയന്ത്രണ വിധേയമാണെന്നും ഹെൽത്ത് ഇൻസ്പെക്ടർ എം. രഞ്ജിത്ത് പറഞ്ഞു.
ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകിനെ നശിപ്പിക്കാൻ ആശാ പ്രവർത്തകരുടെ നേതൃത്വത്തിൽ ഫോഗിംഗും കൊതുകു ഉറവിട നിയന്ത്രണവും നടത്തി. കുന്ദമംഗലം ഹെല്‍ത്ത് ഇൻസ്‌പെക്ടര്‍ രഞ്ജിത്തിന്റെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങളിൽ ജെ.എച്ച്.ഐമാരായ എം.എൻ. രജിത് കുമാര്‍, ടി.പി. സനല്‍ കുമാര്‍, സി.പി. അക്ഷയ്കുമാര്‍, പി. ജഗദീഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. തുടർന്നുള്ള ദിവസങ്ങളിലും പ്രതിരോധ പ്രവർത്തനങ്ങൾക്കായി ആരോഗ്യ പ്രവർത്തകരെ നിയോഗിച്ചിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.