കോഴിക്കോട് : ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴി വീഡിയോ കോളുകൾ വഴി തട്ടിപ്പ് നടത്തിയ സംഭവത്തിൽ പോലീസ് മുന്നറിയിപ്പ് നൽകി. അന്വേഷണം ഊർജിതമാക്കി സൈബർ പൊലീസ്.
ഇത് ആദ്യത്തെ കേസാണെന്നും ഇനിയും ഇത്തരത്തിൽ തട്ടിപ്പ് നടത്താനുള്ള സാധ്യതയുണ്ട് കരുതിയിരിക്കണമെന്ന നിർദ്ദേശമാണ് പോലീസ് നൽകുന്നത്. വീഡിയോ സന്ദേശത്തിലൂടെയാണ് തട്ടിപ്പിനെ പറ്റി ആളുകൾ ജാഗ്രത പാലിക്കണം എന്നുള്ള ഒരു നിർദ്ദേശം നൽകിയിരിക്കുന്നത്.
തീർത്തും കണ്ടാൽ ഒരിക്കൽ പോലും തിരിച്ചറിയാൻ പറ്റാത്ത രീതിയിലുള്ള വ്യാജ നിർമ്മിതികൾ, സുഹൃത്തുക്കളുടെയും മറ്റും ഫോട്ടോകൾ ഉപയോഗിച്ച് വീഡിയോകൾ ഉപയോഗിച്ചുകൊണ്ടുള്ള ഫോൺകോളുകൾ ഇനിയും നിരവധി പേർക്ക് എത്തിയേക്കാം. അങ്ങനെ വരുമ്പോൾ നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ എന്നുള്ള നിർദ്ദേശമാണ് പോലീസ് നൽകിയിരിക്കുന്നത്.
വ്യാജ കോളുകൾ വന്നാൽ ഉടൻ സൈബർ സെല്ലിൽ അറിയിക്കുക. 1930 എന്ന ഹെൽപ്പ് ലൈൻ നമ്പറിലാണ് വിളിക്കേണ്ടത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു ഹെൽപ്പ് ലൈൻ നമ്പർ ആണിത്. കോഴിക്കോട് സ്വദേശിയെ സുഹൃത്താണെന്ന് തെറ്റിദ്ധരിച്ച് വാട്‌സ്ആപ്പ് കോളിലൂടെ 40,000 രൂപ തട്ടിയെടുത്തിരുന്നു. കോഴിക്കോട് പാലാഴി സ്വദേശി രാധാകൃഷ്ണന് ആണ് ഈ രീതിയിൽ തട്ടിപ്പിലൂടെ 40,000 രൂപ നഷ്ടമായത്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു കേസെന്ന് പോലീസ് പറഞ്ഞു.
കേന്ദ്രസർക്കാർ കമ്പനിയായ കോൾ ഇന്ത്യ ലിമിറ്റഡിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനിൽ നിന്നാണ് പണം അപഹരിച്ചത്. കഴിഞ്ഞ ഞായറാഴ്ച വാട്‌സ്ആപ്പ് കോളിൽ വന്നയാൾ ആന്ധ്രാപ്രദേശിൽ നിന്നുള്ള സുഹൃത്താണെന്ന് തെറ്റിദ്ധരിച്ച് പണം കൈക്കലാക്കി. ബന്ധുവിന് മുംബൈയിലെ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് പണം വേണമെന്നായിരുന്നു ഫോൺകോൾ.
സുഹൃത്തിന്റെ ശബ്ദവും ഫോട്ടോയും കണ്ടതോടെ ഉദ്യോഗസ്ഥന് സംശയം തോന്നിയില്ല. തുടർന്ന് ഗൂഗിൾ പേ വഴി പണം കൈമാറുകയായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.