കോഴിക്കോട് : കായക്കൊടി സ്വദേശി ആദിത്യ ചന്ദ്ര(22)യുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് വീട്ടുകാർ. ആദിത്യയുടെ മരണത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് പിതാവ് ചന്ദ്രൻ കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നൽകി.
കോഴിക്കോട് ഹൈലിറ്റ് മാളിലെ ജീവനക്കാരനായ ആദിത്യയെ ജൂലൈ 13നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് ഗണിപതികുന്നിലെ വാടകമുറിയിലായിരുന്നു മൃതദേഹം. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും ദേശീയ പട്ടികജാതി-പട്ടികവർഗ കമ്മീഷൻ ചെയര്‍മാനും പിതാവ് പരാതി നൽകി.
ആദിത്യയ്‌ക്കൊപ്പം താമസിക്കുന്ന മാവൂർ സ്വദേശിയെ ഇതുവരെ പോലീസ് ചോദ്യം ചെയ്‌തിട്ടില്ലെന്നും പരാതിയിൽ പറയുന്നു.
ആദിത്യയുടെ ദുരൂഹ മരണത്തിൽ പട്ടികജാതി സംരക്ഷണ നിയമപ്രകാരം കേസെടുക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ഷൈനു ആവശ്യപ്പെട്ടു. പെണ്‍കുട്ടി മരിച്ചിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പോലീസ് അന്വേഷിക്കാത്തത് ബാഹ്യശക്തികളുടെ ഇടപെടല്‍മൂലമാണെന്നും പോലീസ് നടപടിയെടുത്തില്ലെങ്കിൽ വൻ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.