കോഴിക്കോട് : നിരവധി വാഹനങ്ങൾ നിരന്തരം ചീറിപ്പായുന്ന പ്രധാന പാതയോരത്ത് അപകടഭീഷണി ഉയർത്തുന്ന മരം മുറിക്കണമെന്ന ആവശ്യം ശക്തമാകുന്നു. അഗസ്ത്യൻമൂഴി-കോഴിക്കോട് റോഡിൽ കരിയാക്കുളങ്ങരയിൽ റോഡരികിലാണ് മരം സ്ഥിതി ചെയ്യുന്നത്. മരത്തിന്റെ അടിഭാഗം ദ്രവിച്ച് വലിയ കുഴി രൂപപ്പെട്ട് ഏതുനിമിഷവും വീഴുമെന്ന നിലയിലാണ്.
വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വിദ്യാർത്ഥികൾ ബസ് കാത്തുനിൽക്കുന്ന ബസ് സ്റ്റോപ്പിനും കടകൾക്കും തൊട്ടടുത്താണ് ഈ ഉണങ്ങിയ മരം സ്ഥിതി ചെയ്യുന്നത്. ശക്തമായ കാറ്റും മഴയും കാരണം പ്രദേശവാസികൾ ഇപ്പോൾ വലിയ ഭീതിയിലാണ്. അപകടം നടന്നയുടൻ നടപടിയെടുക്കുന്ന പതിവ് രീതിക്ക് മുന്നിൽ അപകടസാധ്യത മുന്നിൽക്കണ്ട് നടപടിയെടുക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. തിരക്കിനിടയിൽ മരം വീണാൽ വൻ അപകടങ്ങൾ ഉണ്ടാകുമെന്ന ഭീതിയും നാട്ടുകാർ പങ്കുവെക്കുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.