കോഴിക്കോട് : ഇന്നലെ പെയ്ത കനത്ത മഴയിൽ കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം ഗ്രാമപ്പഞ്ചായത്ത് പതിനൊന്നാം വാർഡിലെ കുറ്റിക്കുളത്തിന്റെ പാർശ്വഭിത്തിയുടെ ഒരുഭാഗം ഇടിഞ്ഞുവീണു. അമൃത് സരോവർ പദ്ധതിയിൽ ഉൾപ്പെടുത്തി നാല് ലക്ഷത്തി ഇരുപത്തി അയ്യായിരത്തി എണ്ണൂറ്റി മുപ്പത്തി എട്ട് രൂപ ചെലവഴിച്ച് കുളത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായിട്ട് മാസങ്ങൾ മാത്രമേ ആയിട്ടുള്ളൂ.
നവീകരണത്തിന്റെ ഭാഗമായി ഭിത്തിയും കുളത്തിലേക്കുള്ള പടവുകളും നിർമിച്ചിട്ടുണ്ട്. എന്നാൽ താഴെയുള്ള പഴയ കരിങ്കൽക്കെട്ടിന് സുരക്ഷ കുറവായതും അതിനു മുകളിൽ ചുറ്റുമതിൽ കെട്ടിയതുമാണ് പഴയ കരിങ്കൽക്കെട്ട് തകരാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു.
സമീപ പ്രദേശങ്ങളിൽ നിന്നുൾപ്പെടെ നിരവധി പേരാണ് ദിവസവും ഇവിടെ കുളിക്കാനും നീന്തൽ പരിശീലിക്കാനും എത്തുന്നത്. കുളത്തോട് ചേർന്നുള്ള കുറ്റിക്കുളം മച്ചിങ്ങൽ റോഡിലൂടെ വാഹനങ്ങൾ കടന്നുപോവുകയും മഴ ശക്തമാവുകയും ചെയ്‌താൽ ഏതുനിമിഷവും ഇടിഞ്ഞുവീഴാവുന്ന അവസ്ഥയിലാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.