കോഴിക്കോട് : കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ കർശന നിയന്ത്രണങ്ങളുമായി ജില്ലാ കളക്ടർ. ജില്ലാ കളക്ടറുടെ ഏറ്റവും പുതിയ ഉത്തരവ് പ്രകാരം വെള്ളച്ചാട്ടങ്ങൾ, നദീതീരങ്ങൾ, ബീച്ചുകൾ തുടങ്ങി എല്ലാ ജലാശയങ്ങളിലേക്കും പ്രവേശനം നിരോധിച്ചിട്ടുണ്ട്.
കൂടാതെ അനാവശ്യ രാത്രി യാത്രകൾക്കും നിയന്ത്രണം ഏർപ്പെടുത്തി. മലയോര-ചുരം പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്നതിനെ തുടര്‍ന്നാണ് രാത്രി യാത്രയ്ക്ക് നിയന്ത്രണം വരുത്തിയത്. വൈകിട്ട് ഏഴു മുതൽ രാവിലെ ഏഴു വരെയാണ് നിയന്ത്രണം.
ഈ കാലയളവിൽ ഖനന പ്രവർത്തനങ്ങൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ക്വാറി പ്രവർത്തനം, മണ്ണെടുപ്പ്, ഖനനം, മണൽവാരൽ, കിണർ നിർമാണം എന്നിവ നിർത്തിവയ്ക്കാനും ഉത്തരവിട്ടിട്ടുണ്ട്. ഉത്തരവിന്റെ ഉള്ളടക്കം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രാബല്യത്തിൽ ഉണ്ടായിരിക്കും.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ദിവസങ്ങളായി കനത്ത മഴയാണ്. വിഴിഞ്ഞം മുതൽ കാസർകോട് വരെയുള്ള കേരള തീരത്ത് ഉയർന്ന തിരമാലകൾക്കും കൊടുങ്കാറ്റിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സർവേ ആൻഡ് റിസർച്ച് സെന്റർ മുന്നറിയിപ്പ് നൽകി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.