ചേന്ദമംഗലൂർ: എഴുപത്തഞ്ചിലെത്തിയ പ്രഫ. ഹമീദ് ചേന്ദമംഗലൂരിന് ആദരമൊരുക്കി ജന്മനാട്. എഴുത്തുകാരനും പ്രഭാഷകനുമായ അദ്ദേഹത്തിന് വിവിധ മേഖലയിലെ പ്രമുഖർ ഉൾപ്പെടെ പങ്കെടുത്ത പ്രൗഢസ്വീകരമാണ് ചേന്ദമംഗലൂർ പൗരാവലി ഒരുക്കിയത്. മുപ്പതിലധികം പുസ്തകങ്ങൾ രചിക്കുകയും ഒട്ടേറെ പുരസ്കാരങ്ങൾ നേടുകയും ചെയ്ത ഹമീദ് മതേതരത്വ ത്തിന് വേണ്ടി ശക്തമായി നില കൊണ്ട് വ്യക്തിയും ചേന്ദമംഗലൂർ എന്ന കൊച്ചുഗ്രാമത്തിന്റെ
പ്രസിദ്ധി കേരളമാകെ എത്തിച്ച ആളാണെന്നും ചടങ്ങിൽ സംബന്ധിച്ചവർ പറഞ്ഞു.
ലിന്റോ ജോസഫ് എം.എൽ.എ ഉപഹാരം സമ്മാനിച്ചു. മാധ്യമം ചീഫ് എഡിറ്റർ ഒ.അബ്ദുറഹ്മാൻ പൊന്നാടയണിയിച്ചു. സുനിൽ പി. ഇളയിടം മുഖ്യപ്രഭാഷണം നടത്തി. എണ്ണത്തിലെ ഭൂരിപക്ഷമല്ല, വിയോജി പുകളെ ഉൾക്കൊള്ളുന്നതിലാ ണ് ജനാധിപത്യത്തിന്റെ സൗന്ദര്യമെന്ന് അദ്ദേഹം പറഞ്ഞു. സ്വാഗതസംഘം ചെയർമാർ വി.പി. ഹമീദ് അധ്യക്ഷത വഹിച്ചു.
കൗൺസിലർമാരായ എ. അബ്ദുൽ ഗഫൂർ, റംല ഗഫൂർ, മുതിർന്ന മാധ്യമ പ്രവർത്തകൻ ഒ. അബ്ദുല്ല, സി.ടി. അബ്ദുറഹീം, കാരശ്ശേരി സഹകരണ ബാങ്ക് പ്രസിഡന്റ് എൻ.കെ. അബ്ദുറഹ്മാൻ, നാസർ കൊളായി, കെ.ടി. നജീബ്, ബന്ന ചേന്ദമംഗ ലൂർ എന്നിവർ സംസാരിച്ചു. സുനിൽ പി. ഇളയിടത്തിന് ടി. അബ്ദുള്ള ഉപഹാരം സമർപ്പിച്ചു. കെ.പി. വേലായുധൻ, ടി. മമ്മദ്, സമദ് എന്നിവർ സംബന്ധിച്ചു. പ്രഫ. ഹമീദ് ചേന്ദമംഗലൂർ മറുപടി ഭാഷണം നടത്തി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.