കോഴിക്കോട്: കഴിഞ്ഞ ദിവസം ബൈക്ക് യാത്രികരായ യുവാവും യുവതിയും മരിച്ച അപകടത്തിന് കാരണം അമിത വേഗമാണെന്ന് റിപ്പോർട്ട്. സ്‌കൂട്ടര്‍ അമിത വേഗത്തിലായിരുന്നുവെന്നാണു ദൃക്സാക്ഷികളും പറഞ്ഞിരുന്നു. ബസിന്‍റെ മുന്‍ഭാഗം വെട്ടിപ്പൊളിച്ചാണ് ഇരുവരെയും പുറത്തെടുത്തത്.
ഇന്നലെ കോഴിക്കോട് ഗാന്ധി റോഡ് റെയിൽവേ മേൽപ്പാലത്തിലുണ്ടായ അപകടത്തിൽ കല്ലായി സ്വദേശി മെഹ്ഫുദ് സുൽത്താൻ (20), ഒപ്പം യാത്രചെയ്ത നാട്ടുവട്ടം സ്വദേശി നൂറുൽഹാദി (19) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെ 10 മണിയോടെയാണ് അപകടം.
ബീച്ചിലേക്ക് പോവുകയായിരുന്ന സിറ്റി ബസ് എതിരെ വന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ ബസിന്റെ മുൻവശത്തെ ബോഡിക്കുള്ളില്‍ കുടുങ്ങിയനിലയിലായിരുന്നു. പിന്നീട് സ്ഥലത്തുണ്ടായിരുന്നവരും ബീച്ച് ഫയർ റെസ്ക്യൂ ടീമും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ യുവാവ് സംഭവസ്ഥലത്തുതന്നെ മരിച്ചു. നൂറുൽഹാദി മെഡിക്കൽ കോളേജ് ആശുപത്രിയില്‍വെച്ചാണ് മരിച്ചത്.
അപകടത്തിൽ നടക്കാവ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സൗദിയില്‍ സ്വകാര്യഷോപ്പില്‍ ജോലിചെയ്തുവരികയായിരുന്ന മെഹഫൂദ് രണ്ടു മാസം മുന്‍പാണ് നാട്ടിലെത്തിയത്. ഓട്ടോ ഡ്രെെവറായ പള്ളിക്കണ്ടി വട്ടക്കുണ്ട് വീട്ടില്‍ മൊയ്തീൻകോയയുടെയും സഫിയയുടെയും എകമകനാണ് മെഹ്ഫൂദ് സുല്‍ത്താൻ.
വെള്ളിമാടുകുന്ന് ജെ.ഡി.ടി. (ഐ.സി.ടി.) കോളേജ് ബി.എ. ഇക്കണോമിക്‌സ് മൂന്നാം വർഷ വിദ്യാർത്ഥിനിയാണ് നൂറുൽഹാദി. വലിയങ്ങാടിയില്‍ ചുമട്ടുതൊഴിലാളിയായ നടുവട്ടം വടക്കേ കണ്ണഞ്ചേരി പറമ്ബില്‍ അര്‍ബാൻ നജ്മത്ത് മൻസിലില്‍ കെ.പി. മജ്‌റൂവിന്റെയും സലീക്കത്തിന്റെയും മകളാണ് നൂറുല്‍ഹാദി. അഫ്സലും അസീലയുമാണു സഹോദരങ്ങള്‍.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.