കോഴിക്കോട്: കണ്ണാടിക്കലില്‍ ഓവുചാലില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പറമ്ബില്‍ കടവ് സ്വദേശി ആണിയംവീട്ടില്‍ വിഷ്ണുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. സമീപത്ത് അപകടത്തില്‍പ്പെട്ട നിലയില്‍ ബൈക്കുമുണ്ടായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
കോഴിക്കോട് കണ്ണാടിക്കല്‍ പൊളിച്ച പീടികയിലെ ഓവുചാലിന്റെ പാലത്തിനടിയിലാണ് വിഷ്ണുവിന്റെ മൃതദേഹം കണ്ടെത്തിയത്. രാത്രി സഞ്ചരിക്കുമ്പോള്‍ ബൈക്ക് നിയന്ത്രണം വിട്ട് സ്ലാബില്ലാത്ത ഓടയിലേക്ക് മറിഞ്ഞതാവാനാണ് സാധ്യത. ഇന്ന് രാവിലെ ഏഴ് മണി കഴിഞ്ഞ് കുട്ടികളാണ് ആദ്യം മൃതദേഹം കണ്ടത്. തുടര്‍ന്ന് ഇവര്‍ വാര്‍ഡ് മെമ്ബറെയും നാട്ടുകാരെയും അറിയിക്കുകയായിരുന്നു. ഹെല്‍മെറ്റും മൊബൈല്‍ ഫോണും സമീപം വീണുകിടക്കുന്നുണ്ടായിരുന്നു.
വാര്‍ഡ് മെമ്ബര്‍ ചേവായൂര്‍ പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് എത്തി നടത്തിയ പരിശോധനയില്‍ മൃതദേഹത്തിന് തൊട്ടടുത്തായി പാലത്തിനടിയില്‍ ബൈക്കും കണ്ടെത്തി.
നാട്ടുകാരുടെ സഹായത്തോടെയാണ് പൊലീസ് ചാലില്‍ നിന്നും മൃതദേഹവും ബൈക്കും പുറത്തെടുത്തത്. റോഡരികിലെ ഓവുചാലിന് സുരക്ഷാ വേലിയോ സ്ലാബുകളോ ഇല്ല. അതും അപകടത്തിന് കാരണമായി നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ബോക്സിങ് പരിശീലകനാണ് അപകടത്തില്‍പ്പെട്ട് മരിച്ച വിഷ്ണു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.