നാദാപുരം: വൻ ലാഭവിഹിതം വാഗ്ദാനം ചെയ്ത് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലക്ഷങ്ങൾ പിരിച്ചെടുത്ത് മുങ്ങിയ ഓൺലൈൻ ഇടപാട് സ്ഥാപനമായ എംടിഎഫ്ഇ നാദാപുരം മേഖലയിൽ നിന്ന് പിരിച്ചെടുത്തത് ലക്ഷങ്ങൾ.
രണ്ടുമാസം കൊണ്ട് സ്വരുക്കൂട്ടിയ പണത്തിന്റെ ഇരട്ടി ലഭിക്കുമെന്ന കമ്പനി പ്രതിനിധികളുടെ വാഗ്ദാനങ്ങളിൽ വഞ്ചിതരായവർക്ക് നഷ്ടമായത് ലക്ഷങ്ങളാണ്. നാദാപുരം മേഖലയിൽ മാത്രം രണ്ട് കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നതായാണ് സൂചന. കാനഡ ആസ്ഥാനമായുള്ള ഓൺലൈൻ ട്രേഡിംഗ് സേവന ദാതാവാണെന്ന് അവകാശപ്പെടുന്ന മെറ്റാവേഴ്‌സ് ഫോറിൻ എക്‌സ്‌ചേഞ്ച് ഗ്രൂപ്പില്‍ (എംടിഎഫ്‌ഇ) നിക്ഷേപിച്ചവര്‍ക്കാണ് പണം നഷ്‌ടപ്പെട്ടത്.
വളയം, വാണിമേൽ, നാദാപുരം, ചെക്യാട്, തൂണേരി മേഖലകളിലെ വ്യാപാരികൾ, ബിസിനസുകാർ, രാഷ്ട്രീയ നേതാക്കൾ, പ്രവാസികൾ, വീട്ടമ്മമാർ, സാധാരണ ഓട്ടോ ഡ്രൈവർമാർ തുടങ്ങി ഇരുന്നൂറിലധികം പേർക്ക് പണം നഷ്ടപ്പെട്ടതായി പറയുന്നു. അപമാനഭാരം കാരണം നിക്ഷേപകർ തുറന്നുപറയാൻ മടിക്കുന്നു. കഴിഞ്ഞ വര്‍ഷം മുതലാണ് 26 ഡോളര്‍ മുതല്‍ 50,001 ഡോളര്‍ വരെ നിക്ഷേപിക്കാൻ കഴിയും വിധം എം.ടി.എഫ്.ഇയുടെ പ്രവര്‍ത്തനം തുടങ്ങിയത്.
ഓൺലൈൻ വ്യാപാര സ്ഥാപനത്തിൽ പണം നിക്ഷേപിക്കുമ്പോൾ അക്കൗണ്ടിലെ ഇരട്ടി ലാഭം ഡോളറിൽ ലഭിക്കുന്നതായിരുന്നു പദ്ധതി. കിട്ടുന്ന തുകയുടെ 60 ശതമാനം കമ്പനിക്കും 40 ശതമാനം ഉപഭോക്താവിനും ലഭിക്കുമെന്ന് പറഞ്ഞാണ് ആളുകളെ ചേര്‍ത്തിരുന്നത്. ഇതിനായി ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പും ഉപയോഗിച്ചു. തുടക്കത്തില്‍ ചേര്‍ന്നവര്‍ക്കെല്ലാം നല്ല ലാഭവിഹിതം ലഭിച്ചതോടെ മിക്കവരും പണം നിക്ഷേപിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.