കോഴിക്കോട് : തൊട്ടിൽപ്പാലത്ത് വ്യാഴാഴ്ച രാവിലെ കാണാതായ കോളേജ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ടു. ആൾതാമസമില്ലാത്ത വീട്ടിലാണ് വിവസ്ത്രയാക്കി കെട്ടിയിട്ടത്. ഈ വീട്ടിൽ നിന്ന് MDMA യും കണ്ടെടുത്തിട്ടുണ്ട്. കോളേജിൽ പോയ വിദ്യാർഥിനി കൂട്ടുകാരിയെ വിളിച്ചു രക്ഷിക്കണം എന്ന് പറയുകയായിരുന്നു.
ഇന്നലെ വൈകുന്നേരത്തോടെയാണ് വിദ്യാർഥിനിയെ കാണാതായത്. ഇന്ന് രാവിലെയാണ് ബന്ധുക്കൾ തൊട്ടിൽപ്പാലം പൊലീസിൽ പരാതി നൽകുന്നത്. പിന്നീട് പോലീസ് സൈബർസെല്ലിന്റെ സഹായത്തോടുകൂടി വിദ്യാർഥിനിയുടെ ഫോൺ ലൊക്കേഷൻ അന്വേഷിച്ച് പരിശോധിച്ച് അന്വേഷണം നടത്തിവരികയായിരുന്നു.
ഇതിനിടയിലാണ് അടുത്തുതന്നെയുള്ള ഒരു പ്രദേശത്ത് ഫോൺ ഉള്ളതായി കണ്ടെത്തി പോലീസ് കണ്ടെത്തിയത്. അവിടെ വെച്ച് പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. പോലീസ് വാതിൽ കുത്തിത്തുറന്ന് അകത്തു കയറിയപ്പോൾ പെൺകുട്ടിയെ കെട്ടിയിട്ട നിലയിൽ വിവസ്ത്രയാക്കിയ രീതിയിൽ ആയിരുന്നു ഉണ്ടായിരുന്നത്.
പ്രദേശത്തുനിന്നും MDMA കണ്ടെത്തിയിട്ടുണ്ട്. ഈ പ്രദേശത്തുള്ള ലഹരിക്കടിമയായ ഒരു യുവാവാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ എന്നാണ് പൊലീസ് പറയുന്നത്. പ്രതിയെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും ഉടൻ തന്നെ പിടിയിലാകുമെന്നും പോലീസ് അറീച്ചു.
പെൺകുട്ടിയെ മെഡിക്കൽ കോളേജിൽ കൊണ്ടുപോയി. പീഡനം നടന്നിട്ടുണ്ടെന്ന് പ്രാഥമികമായ വിവരമാണ് പോലീസിനുള്ളത്. പെൺകുട്ടിയുടെ മൊഴിയും മെഡിക്കൽ പരിശോധനയും നടക്കേണ്ടതുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.