കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ മണിക്കൂറുകളോളം വടിവാൾ വീശി പോലീസിനെയും ജനങ്ങളെയും തടഞ്ഞുനിർത്തിയ സംഘത്തിലെ ഒരാളെ കൂടി കസബ പോലീസ് അറസ്റ്റ് പിടികൂടി. നിരവധി മോഷണക്കേസുകളിൽ പ്രതിയായ അമ്പായത്തോട് ആഷിക്കി(36)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
നഗരത്തില്‍ ഒരേ സമയം പല സ്ഥലങ്ങളില്‍ ഭീതി സൃഷ്ടിച്ച് അക്രമം നടത്തി കവര്‍ച്ച ചെയ്യുന്ന രീതിയാണ് ഇയാളും സംഘവും അവലംബിച്ചിരുന്നത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ആനിഹാള്‍ റോഡിലൂടെ നടന്നുപോവുകയായിരുന്ന ആളിനെ കത്തിവീശി ഭീഷണിപ്പെടുത്തി മൊബൈല്‍ ഫോണും പണമടങ്ങിയ പേഴ്സും പിടിച്ചുപറിച്ചു. തുടര്‍ന്ന് കോട്ടപറമ്ബ് പാര്‍ക്ക് റസിഡൻസി ബാറില്‍ നിന്നും ഇറങ്ങിയ തിരുവനന്തപുരം സ്വദേശിയുടെ രണ്ട് പവൻ തൂക്കം വരുന്ന സ്വര്‍ണ്ണമാലയും പണമടങ്ങിയ പേഴ്സും കൂട്ടം ചേര്‍ന്ന് കത്തിവീശി അക്രമിച്ച് പിടിച്ചു പറിച്ചു. തുടര്‍ന്ന് മാവൂര്‍ റോഡ് ശ്മശാനത്തിനു മുൻവശം വെച്ച് സമാനമായ രീതിയില്‍ പേഴ്സ് പിടിച്ചുപറിക്കുന്നതായി അറിഞ്ഞ് സ്ഥലത്തെത്തിയ കണ്‍ട്രോള്‍ റൂം വാഹനം വടിവാള്‍ കൊണ്ട് വെട്ടി.
തുടര്‍ന്ന് കസബ പൊലീസ് സ്റ്റേഷൻ പരിധിയില്‍ ചെമ്മണ്ണൂര്‍ ഗോള്‍ഡ് ഷോറൂമിന്റെ പുറകിലുള്ള വീട്ടില്‍ അതിക്രമിച്ച് കടന്ന് താമസക്കാരന്റെ തലക്ക് കല്ല് കൊണ്ട് അടിച്ചു പണം കവരുകയും ചെയ്തു. ഈ സംഘത്തില്‍പ്പെട്ടയാളാണ് ഇപ്പോള്‍ പിടിയിലായ അമ്ബായത്തോട് ആഷിക്ക്. ഇയാള്‍ കാപ്പ (കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്‌ട്) വ്യവസ്ഥ ലംഘിച്ചാണ് കോഴിക്കോട് നഗരത്തിലെത്തിയത്.
ഒട്ടനവധി പിടിച്ചുപറി മോഷണ കേസുകളിലെ പ്രതിയാണ് ഇയാള്‍. കോഴിക്കോട് ടൗണ്‍ അസി. കമ്മീഷണര്‍ ബിജുരാജ്, കസബ ഇൻസ്പെക്ടര്‍ വിനോദൻ.കെ., എസ്.ഐ മാരായ ജഗമോഹൻ ദത്തൻ, റസാഖ് എം കെ, സീനിയര്‍ സി. പി.ഒ സജേഷ് കുമാര്‍, പി എന്നിവരായിരുന്നു അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.