കോഴിക്കോട്: ജില്ലയിൽ സൈബർ തട്ടിപ്പ് കേസുകളിൽ വൻ വർധനയെന്ന് കണക്കുകൾ. ഭൂരിഭാഗം ആളുകളും സാമ്പത്തിക തട്ടിപ്പിലാണ് കുടുങ്ങുന്നത്. കഴിഞ്ഞ വർഷം സിറ്റി സ്റ്റേഷൻ പരിധിയിൽ 1,594 പരാതികൾ ലഭിച്ചപ്പോൾ ഈ വർഷം എട്ട് മാസത്തിനിടെ 1,358 പരാതികളാണ് ലഭിച്ചത്.
ഇതിൽ ഭൂരിഭാഗവും സാമ്പത്തിക തട്ടിപ്പ് കേസുകളാണ്. 29 എണ്ണം അന്വേഷണത്തിലാണ്. സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് സിറ്റി സൈബർ പോലീസിന് ദിവസവും ലഭിക്കുന്നത്. ഇതില്‍ അന്വേഷണത്തിന് സാധ്യതയുള്ളവ മാത്രമാണ് സ്വീകരിക്കുന്നത്.
പല കേസുകളിലും പോലീസ് നിസ്സഹായരാണ്. ഈയിടെയായി കോഴിക്കോട്ടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള തട്ടിപ്പിനെ കുറിച്ച് ഏറെ ചർച്ച ചെയ്യപ്പെടുന്നുണ്ട്. ഇതിൽ പ്രതി ഗുജറാത്ത് സ്വദേശിയാണെന്ന് കണ്ടെത്തിയെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല. ഇരകളിൽ ട്രാവൽ ഏജൻസികളും ഉൾപ്പെടുന്നു. അടുത്തിടെ നഗരത്തിലെ ഒരു പ്രമുഖ ട്രാവൽ ഏജൻസി തട്ടിപ്പിന് ഇരയായി. കുടുംബത്തോടൊപ്പം യുഎസിലേക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്ത ഒരാൾ പണം നൽകിയതായി ട്രാവൽസിനെ അറിയിച്ചു.
എന്നാൽ, പണം അക്കൗണ്ടിൽ എത്തിയില്ല. അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ചെന്ന സന്ദേശം കാണിച്ചാണ് ട്രാവൽ ഏജൻസികൾ ടിക്കറ്റ് കൈമാറിയത്. രണ്ട് ദിവസം കഴിഞ്ഞിട്ടും അക്കൗണ്ടിൽ പണം എത്താത്തതിനെ തുടർന്ന് ട്രാവൽ ഉടമ സൈബർ പോലീസിൽ പരാതി നൽകി. പണം കൈമാറിയിട്ടില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.