കോഴിക്കോട് : ജില്ലയിൽ കഴിഞ്ഞ ഒരു മാസത്തിനിടെ 138 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഈ വർഷം ഒരാൾ ഡെങ്കിപ്പനി ബാധിച്ച് മരിച്ചു, ഈ മാസത്തിനിടെ 374 പേർ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടി. ഇടയ്ക്കിടെ പെയ്യുന്ന മഴയിൽ കൊതുകുകൾ പെരുകിയതാണ് ഡെങ്കിപ്പനി വർധിക്കാൻ കാരണം. ഓഗസ്റ്റ് 22നും സെപ്തംബർ 22നും ഇടയിൽ 10-15 പേർ ഡെങ്കിപ്പനി ബാധിച്ച് ചികിത്സതേടി.
നിപ പ്രതിരോധത്തിൽ ജില്ല കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെങ്കിലും നിലവിൽ ഡെങ്കിപ്പനി ഗൗരവമായി പരിഗണിക്കണമെന്ന നിർദേശം ഉയർന്നിട്ടുണ്ട്. ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ പരിപാടികൾ പുരോഗമിക്കുകയാണ്.
ഇതോടൊപ്പം ചിക്കൻപോക്‌സ് കേസുകളും പ്രത്യക്ഷത്തിൽ വർധിച്ചുവരികയാണ്. ഈ മാസത്തിനിടെ 91 പേർ ചിക്കൻപോക്‌സിന് ചികിത്സ തേടി. സ്‌ക്രബ് ടൈഫസ് (ചെള്ളു പനി), എലിപ്പനി കേസുകളും കാണപ്പെടുന്നു. ഈ മാസത്തിനുള്ളിൽ എലിപ്പനി ബാധിച്ച് ഒരാൾ മരിച്ചു.
കൊതുകുകൾ പെരുകാൻ സാധ്യതയുള്ള സ്രോതസ്സുകൾ നശിപ്പിക്കുന്നതിനാണ് മുൻഗണന നൽകേണ്ടതെന്ന് ഡിഎംഒ ഡിആർ കെ കെ രാജാറാം പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.