ചാത്തമംഗലം : ജനവാസ കേന്ദ്രങ്ങളിലും കൃഷിയിടങ്ങളിലും കാട്ടുപന്നി ശല്യം രൂക്ഷമായതോടെ കർഷകർ ആശങ്കയിലാണ്. ചാത്തമംഗലം ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കപ്പ, വാഴ, ചേമ്പ്, ചേന, തെങ്ങിൻ തൈകൾ എന്നിവ നശിപ്പിക്കാൻ തുടങ്ങിയതോടെ ആയിരക്കണക്കിന് രൂപയുടെ നഷ്ടമാണ് കർഷകർ നേരിടുന്നത്. സൗത്ത് അരയങ്കോട്, കുറ്റിക്കുളം, ചിറ്റാരിപ്പിലാക്കൽ എന്നിവിടങ്ങളിലാണ് പന്നിശല്യം രൂക്ഷം.
രാത്രികാലങ്ങളിൽ കൂട്ടമായി വരുന്ന കാട്ടുപന്നികൾ മണ്ണിൽ നട്ടുവളർത്തിയതെല്ലാം പൂർണമായും നശിപ്പിക്കുകയാണ് പതിവ്. പകൽ സമയങ്ങളിൽ വനാതിർത്തിയിൽ തങ്ങുന്ന പന്നിക്കൂട്ടം സന്ധ്യയോടെ നാട്ടിലെത്തും. ഇതുമൂലം രാത്രിയിൽ അത്യാവശ്യ കാര്യങ്ങൾക്ക് പോലും പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. ഒറ്റരാത്രികൊണ്ട് ഇറക്കിയ കൃഷിയെല്ലാം കാട്ടുപന്നികൾ നശിപ്പിക്കുന്നതോടെ കർഷകർ ദുരിതത്തിലാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.