കോഴിക്കോട് : ഇന്നലെ കോഴിക്കോട് കൊടിയത്തൂരിൽ വ്യത്യസ്തമായ ഒരു സംഗമം നടന്നു. ഇരുവഴിഞ്ഞിപ്പുഴയിൽ നീര്‍നായ ആക്രമണത്തിൽ പരിക്കേറ്റ നൂറോളം പേരാണ് കടവിൽ ഒത്തുകൂടിയത്. നീര്‍നായ ശല്യം പരിഹരിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.
ഇരുവഴിഞ്ഞിപ്പുഴയിൽ വർഷങ്ങളായി നീർനായകളുടെ സാന്നിധ്യമുണ്ട്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ നീർനായ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. വിവിധ ആവശ്യങ്ങൾക്ക് പുഴയെ ആശ്രയിക്കുന്ന ജനങ്ങൾ ഇതോടെ ഭീതിയിലാണ്. കുളിക്കാനും തുണി അലക്കാനും ഉൾപ്പെടെ പുഴയിൽ ഇറങ്ങാൻ പറ്റാത്ത സ്ഥിതിയാണ്. ഇറങ്ങിയാൽ നീർനായ ആക്രമണം ഉറപ്പ്.
ഇത്തരത്തിലുള്ള ആക്രമണത്തിനിരയായവർ ആണ് കൊടിയത്തൂർ തെയ്യത്തുംകടവിൽ സംഗമിച്ചത്. സമീപകാലത്തായി കൂടുതൽ പേർക്കാണ് നീർനായയുടെ കടിയേറ്റത്. നീർനായയുടെ ആക്രമണത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് ഇവരുടെ ആവശ്യം. കൂട്ടത്തിൽ, കുളിക്കടവിൽ ഇരുമ്പ് ഗേറ്റ് സ്ഥാപിക്കണമെന്നും ആക്രമണത്തിൽ പരിക്കേറ്റവർക്ക് കാലതാമസം കൂടാതെ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.
ആവാസ വ്യവസ്ഥയിലുണ്ടായ മാറ്റമാകാം ർനായകളുടെ ആക്രമണത്തിന് പിന്നിലെന്നാണ് വിദഗ്ധരുടെ നിഗമനം. ഇവയുടെ എണ്ണം കൂടാനുള്ള കാരണം അന്വേഷിക്കാൻ കേരള കാർഷിക സർവകലാശാല ആലോചിക്കുന്നുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.