മുക്കം: നീര്‍നായ ശല്യം രൂക്ഷമായി ജനങ്ങള്‍ പുഴയില്‍ നിന്നകന്ന സാഹചര്യത്തില്‍ ജനങ്ങളെ വീണ്ടും പുഴയിലേക്കടുപ്പിക്കുക, നീര്‍നായ ശല്യത്തിന് ശാശ്വത പരിഹാരം കാണുക എന്നീ ലക്ഷ്യങ്ങളോടെ പുഴസദസും, നീര്‍നായ കടിയേറ്റവരുടെ സംഗമവും നടത്തി.കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ക്കിടെ മാത്രം ഇരുവഴിഞ്ഞിപ്പുഴയില്‍ നിന്ന് ഇരുനൂറിലധികം പേര്‍ക്കാണ് നീര്‍നായയുടെ കടിയേറ്റത്. ഭയമില്ലാതെ പുഴയില്‍ ഇറങ്ങി കുളിക്കാൻ പറ്റും വിധത്തില്‍ കുളിക്കടവുകളിൽ ഇരുമ്പ് വലകൾ സ്ഥാപിച്ച് സൗകര്യമൊരുക്കുക, നീര്‍നായയുടെ കടിയേറ്റവര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളും സംഗമം മുന്നോട്ടുവെച്ചു. നീര്‍നായയുടെ കടിയേറ്റ കുട്ടികൾ മുതൽ വയോധികർ വരെ ചടങ്ങിൽ അനുഭവങ്ങൾ പങ്കുവച്ചു.
മിക്കവർക്കും കാൽമുട്ടിന് താഴെയാണ് കടിയേറ്റത്. രണ്ട് സെഷനുകളിലായി നടന്ന പരിപാടിയിൽ ഡോ.ജയസൂര്യ, ഡോ.അരുൺ സത്യൻ എന്നിവർ ഇരകളുമായി സംവദിച്ചു. ഇത്രയധികം പേർക്ക് കടിയേറ്റ സാഹചര്യം വിധേയമാക്കണമെന്ന് ഡോ. ജയസൂര്യ പറഞ്ഞു.
മുക്കം നഗരസഭ ചെയർമാൻ പി.ടി. ബാബു ചടങ്ങ് ഉദ്ഘാടനം ചെയ്തു. കൊടിത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു അധ്യക്ഷയായി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.