കോഴിക്കോട് 1973 ഒക്ടോബർ 27 ന് കോഴിക്കോട് നഗരത്തിൽ ആദ്യത്തെ വനിതാ പോലീസ് സ്റ്റേഷൻ പിറവിയെടുത്തു. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് ഈ സ്റ്റേഷൻ രാഷ്ട്രത്തിന് സമർപ്പിച്ചത്. അരനൂറ്റാണ്ടിലേറെയായി ഈ സ്റ്റേഷൻ സ്ത്രീകൾക്ക് അഭയകേന്ദ്രമാണ്. അൻപതാം പിറന്നാൾ ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവർ.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് സ്റ്റേഷൻ ആരംഭിച്ചത്. പരാതിക്കാരും പ്രതികളും സ്ത്രീകളാകുന്ന കേസുകളിൽ സവിശേഷ ഇടപെടൽ ലക്ഷ്യമിട്ടായിരുന്നു തുടക്കം. സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിനോട് ചേർന്നുള്ള ചെറിയ മുറിയിൽ പ്രവർത്തനം ആരംഭിച്ച സ്റ്റേഷൻ 1997-ൽ പാവമണി റോഡിലെ സിവിൽ സപ്ലൈസ് പെട്രോൾ പമ്പിന് പുറകിലുള്ള സ്വന്തം കെട്ടിടത്തിലേക്ക് മാറി. അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാരാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്.
സിറ്റി പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്ത്രീകളുമായി ബന്ധപ്പെട്ട പരാതികള്‍ മാത്രമാണ് ഇവിടെ സ്വീകരിച്ചിരുന്നത്. ഇപ്പോള്‍ അതെല്ലാം മാറി. എല്ലാ പൊലീസ് സ്റ്റേഷനുകളിലും വനിതാ പൊലീസ് സാര്‍വത്രികമായതോടെ പരാതി നല്‍കാൻ വനിതാ സ്റ്റേഷനില്‍ വരേണ്ട അവസ്ഥ മാറി. എങ്കിലും ദിവസവും നിരവധി പരാതികളാണ് ഇവിടെ എത്തുന്നത്. തിരുവനന്തപുരം സ്വദേശി പത്മിനി അമ്മയായിരുന്നു ആദ്യ എസ്‌ഐ. മൂന്ന് ഹെഡ് കോണ്‍സ്റ്റബിള്‍മാരും 12 കോണ്‍സ്റ്റബിള്‍മാരുമാണ് ഉണ്ടായിരുന്നത്. ഇവര്‍ക്കുശേഷം ഇതുവരെ 43 എസ്‌ഐമാര്‍ ഇവിടെ സേവനമനുഷ്ഠിച്ചു. കെ കെ തുളസിയാണ് നിലവില്‍ എസ്‌ഐ. നേരിട്ടുള്ള നിയമനത്തിലൂടെ എസ്‌ഐ ആയി എത്തുന്ന ആദ്യത്തെ ആള്‍ എന്ന സവിശേഷതയുണ്ട്. ഗ്രേഡ് എഎസ്‌ഐ(5), സീനിയര്‍ സിപിഒ ഗ്രേഡ് (6), സിപിഒ(13) എന്നിങ്ങനെ 25 പേരാണ് ഉള്ളത്. മൂന്ന് പുരുഷ ഡ്രൈവര്‍മാരുമുണ്ട്.
ദൈനംദിന ജോലികള്‍ക്കുപുറമെ നഗരത്തിലെ വിവിധ പരിപാടികള്‍ക്ക് അകമ്ബടി പോകുന്നതും ജില്ലാ ജയിലിലെ തടവുകാരെ കോടതിയില്‍ ഹാജരാക്കുന്നതിന് സുരക്ഷയൊരുക്കലും ഇവരുടെ ചുമതലയാണ്. റെയില്‍വേ സ്റ്റേഷൻ, കെഎസ്‌ആര്‍ടിസി, ബീച്ച് പരിസരങ്ങളില്‍ പട്രോളിങ്ങും ഉണ്ട്. പൂവാലശല്യം തടയുന്നതിലും പ്രധാന പങ്കുവഹിക്കുന്നു. രാത്രി പട്രോളിങ്ങിന് നഗരപരിധിയിലെ സ്റ്റേഷനുകളിലെ രണ്ട് വനിതാ പൊലീസുകാര്‍ക്കാണ് ചുമതല. ടൗണ്‍ അസി. കമീഷണര്‍ക്കുകീഴിലാണ് ഇവരുടെ പ്രവര്‍ത്തനം. അമ്ബതാം വാര്‍ഷികത്തെക്കുറിച്ച് ആലോചിക്കാൻ ഏഴിന് യോഗം ചേരും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.