കോഴിക്കോട്: ക്രിപ്‌റ്റോ കറൻസിയിൽ കൂടുതൽ ലാഭം വാഗ്ദാനം ചെയ്‌ത് 40കാരനെ ഇൻസ്റ്റാഗ്രാമിൽ വനിതകള്‍ കബളിപ്പിച്ചു സാമ്ബത്തികത്തട്ടിപ്പിനിരയാക്കി. 2.85 കോടി രൂപയാണ് മലപ്പുറം സ്വദേശിയായ കോഴിക്കോട് വ്യവസായിക്ക് ഇതുവഴി നഷ്ടമായത്. വ്യാജ സൈറ്റുകൾ വഴിയുള്ള തട്ടിപ്പാണെന്ന് അറിയാതെ പല ഘട്ടങ്ങളിലായി വൻ നിക്ഷേപമാണ് വ്യവസായി നടത്തിയത്. മുപ്പത് തവണയാണ് ഇടപാട് നടന്നത്.
ജൂലൈ അഞ്ചിനും ആഗസ്ത് 16നും ഇടയിൽ ബിസിനസുകാരൻ ഇവരെ വിശ്വസിച്ച് വൻ നിക്ഷേപം നടത്തി. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടവർ ലിങ്ക് അയച്ച് ടെലിഗ്രാം ഗ്രൂപ്പിൽ ഉൾപ്പെടുത്തി. മൂവായിരത്തോളം അംഗങ്ങളുള്ള സംഘം ബിസിനസുകാരനെ വിശ്വസിപ്പിക്കുന്ന വിവരങ്ങളാണ് നൽകിയത്. കമ്പനിയുടെ മാനേജിംഗ് ഡയറക്ടറെ പരിചയപ്പെടുത്തി, ആശയവിനിമയം നടത്താൻ ഇന്ത്യയിൽ നിന്നുള്ള ഒരാളെ കമ്പനി നിയമിക്കുകയും ചെയ്തു. യൂസർ ഐഡി ഒരു വെബ്സൈറ്റ് കൊടുത്ത് ലോഗിൻ ചെയ്തു. നിക്ഷേപത്തിന്റെയും ലാഭത്തിന്റെയും കണക്കുകൾ വെബ്‌സൈറ്റിൽ കൃത്യമായി കാണാമായിരുന്നു. സ്‌ക്രീൻ ഷോട്ടുകളും അയച്ചു.
ലാഭം ഉൾപ്പെടെ പണം പിൻവലിക്കാൻ ഒരു മാസം കഴിയണമെന്നും അറിയിച്ചു. 2,85,82,000 രൂപ നിക്ഷേപിച്ച ശേഷം അഞ്ച് കോടിയുടെ അടുത്താണെന്ന് കാണിച്ചപ്പോൾ പണം പിൻവലിക്കാൻ വ്യവസായി തയ്യാറായി. തുടർന്നാണ് 20 ശതമാനം നികുതി അടയ്ക്കാൻ നിർദേശം വന്നത്. അതുതന്നെ എൺപത് ലക്ഷത്തിലധികം വരുമെന്ന് കണ്ടപ്പോൾ നിക്ഷേപകന് സംശയമായി. ഇതോടെയാണ് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്.
വ്യാജ അക്കൗണ്ടുകൾ വഴി പണം ഇതിനകം നഷ്ടപ്പെട്ടിരുന്നു. സൈബർ ക്രൈം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തട്ടിപ്പുകാരുടെ ഓൺലൈൻ നീക്കങ്ങൾ എല്ലാം വിശ്വാസയോഗ്യമാണെന്ന് തോന്നിക്കുന്ന തരത്തിലാണ് കോഴിക്കോട്ട് കുടുംബസമേതം താമസിക്കുന്ന വ്യവസായി പരാതിയിൽ പറയുന്നത്. കോഴിക്കോട് ആദ്യമായാണ് ഇത്രയും വലിയ തുകയുടെ ഓൺലൈൻ തട്ടിപ്പ് രജിസ്റ്റർ ചെയ്യുന്നതെന്ന് സൈബർ പോലീസ് പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.