ഒരു മുറെ വന്ത് പാത്തായ എന്ന ചിത്രത്തില്‍ നാടൻ പെൺകുട്ടിയായി വന്ന് മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് പ്രയാഗ മാർട്ടിൻ. ധാവണിയുടുത്ത് നീണ്ട മുടി അഴിച്ചിട്ട് ‘പാർവതി’യായി സിനിമയിലൂടെ ഏവരെയും അമ്പരപ്പിച്ചിട്ടുണ്ട് താരം. എന്നാൽ ആ പ്രയാഗ ഇപ്പോൾ മുഴുവനായി മാറിപ്പോയെന്നാണ് ആരാധകർ പറയുന്നത്. സിനിമയിലെ നാടൻ പെൺകുട്ടി ഇന്ന് സ്റ്റൈലിഷ് ഗേളാണ്. വ്യത്യസ്തമായ ഹെയർ സ്റ്റൈലും വസ്ത്രവുമെല്ലാം സമൂഹ മാധ്യമങ്ങളിൽ പല രീതിയിലുള്ള വിമർശനത്തിനും വഴിവച്ചിരുന്നു. കീറിയ ജീൻസ് ധരിച്ച് ശ്രദ്ധ ആകർഷിക്കാനാണ് പ്രയാഗയുടെ ശ്രമം എന്നുവരെ സമൂഹ മാധ്യമങ്ങളിൽ വിമർശനം ഉയർന്നു. സിനിമയിൽ കൂടുതൽ അവസരം ലഭിക്കാനുള്ള തന്ത്രമാണ് ഇതെല്ലാം എന്നും പലരും പറഞ്ഞു. എന്നാൽ ഇതൊന്നും താൻ കാര്യമാക്കുന്നില്ലെന്നാണ് പ്രയാഗ പറയുന്നത്. ഫാഷൻ എന്റെ ചോയ്സാണെന്നും മറ്റുള്ളവരെ ഇംപ്രസ് ചെയ്യാനല്ല വസ്ത്രം ധരിക്കുന്നതെന്നും പ്രയാഗ പറഞ്ഞു.
ഇംപ്രസ് ചെയ്യാനാല്ല, ഇതാണെന്റെ പേഴ്സണാലിറ്റി പലരും പറയാറുണ്ട് പണ്ട് എന്നെ സിനിമയിൽ കണ്ടത് ഒരു നാടൻ പെൺകുട്ടിയായിട്ടിയിരുന്നു, പിന്നെ പെട്ടെന്ന് പ്രയാഗ മാറി എന്നൊക്കെ. ഒരിക്കലും, വേണം എന്ന് വച്ച് വന്ന മാറ്റമല്ല എന്റേത്. സിനിമയിൽ കഥാപാത്രങ്ങൾ നമ്മളെ ഇൻഫ്ലുവൻസ് ചെയ്യാറുണ്ട്. ഞാൻ സിനിമയിൽ ചെയ്ത കഥാപാത്രങ്ങളെല്ലാം ഒരു നാടൻ ടൈപ്പ് വേഷങ്ങളായിരുന്നു. പക്ഷേ, അത് സിനിമയാണ്. എന്റെ യഥാർഥ ജീവിതം അങ്ങനെയല്ല. സിനിമയിലെ ഞാനും യഥാർഥ ഞാനും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്. 2 വർഷത്തോളമായി ഞാൻ സിനിമയിൽ നിന്ന് ഗ്യാപ്പ് എടുത്തിരുന്നു. അപ്പോഴാണ് ജീവിതത്തിലും ചില മാറ്റങ്ങൾ കൊണ്ടുവന്നത്. ആ 2 വർഷത്തിൽ ലോകത്ത് തന്നെ ഒരുപാട് കാര്യങ്ങൾ മാറി. പിന്നെ എന്തുകൊണ്ട് എനിക്കും മാറ്റങ്ങൾ വരാൻ പാടില്ല. എന്റെ ഫാഷൻ സെൻസും ഒരുപാട് മാറി. അതെല്ലാം സ്വാഭാവികമായ കാര്യമാണല്ലോ. ഞാൻ കീറിയ പാന്റിടുന്നതും ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതുമെല്ലാം എന്റെ കാര്യമാണ്. ലോകം മാറുമ്പോൾ പ്രയാഗ മാർട്ടിനും മാറ്റം വരില്ലേ. യാത്രകളാണ് എന്നെ മാറ്റിയത്പെട്ടെന്ന് ഒരു ദിവസം എന്നാപിന്നെ ഞാൻ എല്ലാവരേയും ഒന്ന് ഇംപ്രസ് ചെയ്യാമെന്ന് കരുതി വന്നതല്ല എന്റെ സ്റ്റൈലിലെ മാറ്റങ്ങൾ. മുടി കളർ ചെയ്തതും ബ്രയ്ഡ് ചെയ്തതുമൊന്നും പ്ലാൻ ചെയ്ത് നടപ്പിലാക്കിയ കാര്യമല്ല. നാളെ കേരളത്തിൽ പുത്തൻ ട്രെൻഡ് കൊണ്ടുവരാം എന്ന് ചിന്തിച്ച് ചെയ്തതല്ല ഒന്നും. അതെല്ലാം സ്വാഭാവികമായി സംഭവിച്ചു പോയ കാര്യങ്ങളാണ്. പലയിടങ്ങളിൽ യാത്ര ചെയ്യുമ്പോഴാണ് അവിടുത്തെ സംസ്കാരത്തെ പറ്റി നമ്മൾ കൂടുതൽ അറിയുന്നത്. അവിടെ കണ്ട കാര്യങ്ങൾ ജീവിതത്തിന്റെ ഭാഗമായതാണ്. ഹിമാലയത്തിൽ യാത്ര ചെയ്തപ്പോഴാണ് മുടിയിലെ മാറ്റമുണ്ടായത്. അതൊരിക്കലും പ്ലാന്‍ ചെയ്ത് നടപ്പിലാക്കിയ കാര്യമല്ല. ഹിമാലയത്തിൽ എത്തിയപ്പോൾ അവിടെ ഒരു ട്രൈബ് കമ്യൂണിറ്റിയെ കണ്ടു. അവർക്ക് മുന്നിൽ ഞാൻ ഇരുന്നു കൊടുത്തതാണ്. അവരാണ് മുടി അങ്ങനെ ആക്കി തന്നത്. അതൊന്നും പ്ലാൻ ചെയ്ത കാര്യമൊന്നുമല്ല. അവരങ്ങനെ ചെയ്ത് തന്നു എന്റെ സ്റ്റൈൽ അതായി. അത്രയേ ഉള്ളു. ഞാൻ ഇതാണ്. ഇതാണെന്റെ പേഴ്സണാലിറ്റി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.