വന്ധ്യത, സ്ത്രീകളെയും പുരുഷന്മാരെയുമെല്ലാം ഒരുപോലെ ബാധിക്കുന്ന പ്രശ്നമാണ് . ഹോര്‍മോണ്‍ പ്രശ്നങ്ങളും സ്ട്രെസും എല്ലാം ഇതിനുദാഹരണമാണ്. എന്നാല്‍ പുരുഷന്മാരുടെയും സ്ത്രീകളുടെയും ജൈവികമായ വ്യത്യാസങ്ങള്‍ അവരെ ബാധിക്കുന്ന രോഗങ്ങളിലും കാണും. പ്രത്യേകിച്ച് പ്രത്യുത്പാദനവ്യവസ്ഥയുമായി ബന്ധപ്പെട്ട വന്ധ്യത പോലുള്ള രോഗങ്ങളില്‍.
പുരുഷന്മാരിലെ വന്ധ്യതയിലേക്ക് വന്നുകഴിഞ്ഞാല്‍ സമയബന്ധിതമായി രോഗം കണ്ടെത്താനും ചികിത്സിക്കാനും സാധിച്ചില്ല എന്നുണ്ടെങ്കില്‍ പ്രത്യുത്പാദനത്തിനുള്ള സാധ്യത തന്നെ ഇല്ലാതാകുന്ന അവസ്ഥയുണ്ടാകാം. എന്നാല്‍ സമയബന്ധിതമായി ചികിത്സയെടുക്കാൻ വന്ധ്യതയുണ്ടോ എന്നത് എങ്ങനെ തിരിച്ചറിയാൻ? ഇതാണ് പലരുടെയും സംശയവും ആശങ്കയും. ലക്ഷണങ്ങളിലൂടെ തന്നെ ഒരു പരിധി വരെ വന്ധ്യതയെ തിരിച്ചറിയാൻ സാധിക്കും.
ഉദ്ധാരണപ്രശ്നങ്ങള്‍ തന്നെയാണ് പ്രധാന ലക്ഷണം. തുടര്‍ച്ചയായി ഉദ്ധാരണക്കുറവ്, ഉദ്ധാരണസമയത്തിലെ കുറവ് എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ ആവര്ത്തിച്ചുവരുന്നുവെങ്കില് നിങ്ങള്‍ ഡോക്ടറെ കാണുന്നതായിരിക്കും ഉചിതം. വൃഷണത്തില്‍ കാണുന്ന പ്രകടമായ മാറ്റങ്ങള്‍, അസ്വസ്ഥതകള്‍, വേദന എന്നിങ്ങനെയുള്ള ലക്ഷണങ്ങളും മറച്ചുപിടിക്കരുത്. ഇവയും വന്ധ്യതയുമായി ബന്ധപ്പെട്ടിരിക്കാം.
ശുക്ലത്തിന്റെ അളവ്, അതിന്റെ പ്രകൃതം എന്നിവയില്‍ വ്യത്യാസം, ശുക്ലത്തില്‍ രക്തത്തിന്റെ അംശം എന്നിവ കാണുന്നപക്ഷവും നിര്‍ബന്ധമായും ഡോക്ടറെ കാണണം. ഹോര്‍മോണ്‍ പ്രശ്നമുള്ള പുരുഷന്മാരില് മുഖത്തും മറ്റ് ശരീരഭാഗങ്ങളിലും രോമവളര്‍ച്ച കുറവായിരിക്കും. ഇതൊരു സൂചനയാണ്.
പുരുഷന്മാരില് വന്ധ്യതയ്ക്ക് പ്രധാനമായും കാരണമായി വരുന്നത് സ്ത്രീകളിലെ പോലെ തന്നെ ഹോര്‍മോണ്‍ പ്രശ്നങ്ങളാണ്. ഇതിനൊപ്പം പ്രത്യത്പാദനവ്യവസ്ഥയിലെ അവയവങ്ങളിലെ പ്രശ്നങ്ങള്‍, ബീജോത്പാദനത്തിലെ പ്രശ്നങ്ങള്‍, മദ്യപാനമോ പുകവലിയോ മറ്റ് ലഹരി വസ്തുക്കളുടെ ഉപയോഗമോ പോലുള്ള മോശം ജീവിതരീതി, സ്ട്രെസ് പ്രമേഹം- ബിപി- ലൈംഗികരോഗങ്ങള്‍ പോലുള്ള രോഗങ്ങളും ആരോഗ്യപ്രശ്നങ്ങളും എല്ലാം കാരണമായി വരാം. നല്ല ഭക്ഷണം, വ്യായാമം, സ്ട്രെസ് ഇല്ലാത്ത അന്തരീക്ഷം, സുഖകരമായ ഉറക്കം, പങ്കാളിയുമായി സന്തോഷകരമായ ബന്ധം. ദുശ്ശീലങ്ങളില്ലായ്മ എന്നിങ്ങനെ ആരോഗ്യകരമായി ജീവിതത്തെ കൊണ്ടുപോകാൻ സാധിച്ചാല്‍ ഒരു പരിധി വരെ വന്ധ്യതയെ പ്രതിരോധിക്കാൻ സാധിക്കും. എങ്കിലും പൂര്‍ണണായും നമുക്കിതിനെ തടഞ്ഞുനിര്‍ത്താൻ സാധിക്കില്ല .ലക്ഷണങ്ങള്‍ കാണുന്നപക്ഷമോ, സംശയം തോന്നുന്നപക്ഷമോ മടി കൂടാതെ ഡോക്ടറെ കാണുക
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.