കോഴിക്കോട് : പൂവാട്ടുപറമ്ബ് ചെമ്ബകശ്ശേരി ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ ആനയിടഞ്ഞു. താലപ്പൊലിക്ക് പിന്നാലെയാണ് ആന ഇടഞ്ഞത്. ഗുരുവായൂർ ദേവസ്വത്തിലെ അയ്യപ്പൻകുട്ടി എന്ന ആനയാണ് ഇടഞ്ഞത്.
ആനപ്പുറത്ത് തിടമ്ബുമായി നാല് പേരുണ്ടായിരുന്നു. തിടമ്പേറ്റിയ ആന ക്ഷേത്രത്തിലെ പ്രദക്ഷിണം പൂർത്തിയാക്കി തിടമ്പ് ഇറക്കാനായി നിന്നപ്പോഴാണ് അസ്വസ്ഥത പ്രകടിപ്പിച്ചത്. പാപ്പാൻ അടുത്തുചെന്നപ്പോൾ പാപ്പാനെ ആക്രമിച്ച് ഓടുകയായിരുന്നു. ഈ സമയം ആനപ്പുറത്ത് നാലുപേരുണ്ടായിരുന്നു. ഇവരെയും കൊണ്ട് ആന അല്‍പ്പദൂരം ഓടി. ഇതിരൊരാൾ ആനയുടെ കാലിനിടയിലേക്ക് വീണെങ്കിലും രക്ഷപ്പെട്ടു. ബാക്കിയുള്ളവർ പിന്നീട് ചാടിയിറങ്ങുകയായിരുന്നു. പരിഭ്രാന്തരായ ജനക്കൂട്ടം ചിതറിയോടിയെങ്കിലും ആർക്കും പരിക്കില്ല. ആനയെ പാപ്പാന്മാർ ചേർന്ന് തളച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.