കോഴിക്കോട്: വയനാടിന് പിന്നാലെ ഭീതയൊഴിയാതെ കോഴിക്കോടും. കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി കണ്ടപ്പൻചാലില്‍ ജനവാസ മേഖലകളിലാണ് നാട്ടുകാർ പുള്ളിപ്പുലി സാന്നിധ്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജനവാസ മേഖലയിലൂടെ പുലി സഞ്ചരിക്കുന്നതിൻ്റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. തുടർന്ന് വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.
പുലിയെ പിടിക്കാൻ വനംവകുപ്പ് പ്രദേശത്ത് കൂടുകൾ സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസവും സമാനമായ രീതിയിൽ കണ്ടപ്പഞ്ചാലിൽ പുലിയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് വനംവകുപ്പ് എത്തി പരിശോധനയും മറ്റും നടത്തുന്നതിനിടെയാണ് സിസിടിവി ക്യാമറയിൽ പുലിയുടെ ചിത്രം പതിഞ്ഞത്. ജനസാന്ദ്രതയേറിയ പ്രദേശമാണ് കണ്ടപ്പഞ്ചാൽ.
വയനാട് പുൽപള്ളിയിൽ ഇന്നലെ കടുവയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിരുന്നു. കടുവയെ പിടിക്കാൻ വനംവകുപ്പ് ആഴ്ചകളായി കാത്തിരിക്കുകയാണ്. ഇന്നലെ രാവിലെ പ്രദേശത്തെ കർഷകൻ്റെ പശുക്കിടാവിനെ കടുവ കടിച്ചു കൊന്നിരുന്നു. പശുക്കിടാവിന്റെ അവശിഷ്ടങ്ങൾ സമീപത്തെ പറമ്പിൽ നിന്ന് കണ്ടെത്തി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.