മുക്കം: കഴിഞ്ഞ ഒക്ടോബർ നാലിന് 145ഗ്രാം എം.ഡി. എം. എ പിടികൂടിയ കേസിലെ പ്രതിയെയും കൂട്ടാളിയെയും 5.710 കിലോഗ്രാം കഞ്ചാവുമായി കോഴിക്കോട് റൂറല്‍ എസ് പിയുടെ കീഴിലുള്ള പ്രത്യേക സംഘം മുക്കത്തു നിന്ന് പിടികൂടി.
താമരശ്ശേരി ചുടലമുക്ക് എരേറ്റുംചാലില്‍ ഫത്താഹുള്ള (34), താമരശ്ശേരി ആലപ്പടിമ്മല്‍ അബ്ദുല്‍ വാസിത്ത് (33) എന്നിവരെയാണ് ഇന്നലെ വൈകിട്ട് മുക്കത്തിനടുത്ത കുറ്റിപ്പാല കുന്തംതൊടികയില്‍ വച്ച് 5.710 കിലോ കഞ്ചാവുമായി കാർ സഹിതം പിടികൂടിയത് . ഐ 20 കാറിന്റെ ഡിക്കിയിലും ഇവരുടെ കൈവശം പ്ലാസ്റ്റിക് കവറിലും ബാഗിലുമായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
കഴിഞ്ഞ വർഷം ഒക്ടോബർ നാലിന് രാത്രി ഫത്താഹുള്ളയുടെ ചുടലമുക്കിലുള്ളവീട്ടില്‍ പരിശോധന നടത്തിയ പൊലീസ് 145 ഗ്രാം എം.ഡി. എം. എ പിടികൂടിയെങ്കിലും ഫത്താഹുള്ള രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ഒളിവിലായിരുന്ന പ്രതി വീണ്ടും മയക്കു മരുന്ന് വില്‍പനയില്‍ ഏർപ്പെടുകയായിരുന്നു . അബ്ദുല്‍ വാസിത് കഴിഞ്ഞ നവംബർ 22ന് പരപ്പൻപൊയില്‍ അൻസാർ എന്നയാളെ വധിക്കാൻ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്നു. ഇരുവരുംതമിഴ്നാട്ടിലുംകർണാടകയിലും മറ്റുമായി ഒളിവില്‍ കഴിയുമ്ബോള്‍ തന്നെ നാട്ടിലെത്തി മയക്കുമരുന്ന് വില്‍ന നടത്തുന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.
കോഴിക്കോട്, വയനാട് ജില്ലകള്‍ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘത്തില്‍ പെട്ടവരാണ് പിടിയിലായത്. താമരശ്ശേരി ഡി. വൈ.എസ്. പി, പി. പ്രമോദിന്റെ കീഴിലുള്ള സംഘത്തില്‍ പെട്ട സ്പെഷ്യല്‍ സ്‌ക്വാഡ് എസ്. ഐ .മാരായ രാജീവ് ബാബു, പി.ബിജു.സീനിയർ സി.പി.ഒ മാരായ എൻ.എം.ജയരാജൻ,പി. പി. ജിനീഷ്,മുക്കം സ്റ്റേഷനിലെ എസ്. ഐ മാരായ കെ.ശ്രീജേഷ്, കെ.സന്തോഷ് കുമാർ,ഷിബില്‍ ജോസഫ്, സീനിയർ സി. പി. ഒ.അബ്ദുല്‍ റഷീദ്,പി.എ.അഭിലാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.