കോഴിക്കോട് : കടുവയിറങ്ങിയ കോടഞ്ചേരി പഞ്ചായത്തിലെ കണ്ടപ്പൻചാലിൽ എത്തിയ കോഴിക്കോട് ഡിഎഫ്ഒയെ ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് തടഞ്ഞുനിർത്തി പരാതി നൽകി. ഇന്ന് വൈകുന്നേരത്തോടെ പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കുമെന്ന് ഡിഎഫ്ഒ ഉറപ്പുനൽകി.
കണ്ടപ്പൻചാലിലെ ജനവാസകേന്ദ്രത്തിനു സമീപം രണ്ടുതവണ പുലികളുടെ സാന്നിധ്യം കണ്ടിട്ടും കൂട് സ്ഥാപിച്ച് അവയെ പിടികൂടാൻ നടപടി സ്വീകരിക്കാത്തതിൽ ശക്തമായ പ്രതിഷേധമുയർന്നിരുന്നു. ഇതേത്തുടർന്ന് ഇന്ന് സ്ഥലത്തെത്തിയ കോഴിക്കോട് ഡിഎഫ്ഒ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസിന്റെ നേതൃത്വത്തിലുള്ള ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് തടഞ്ഞുവെച്ച് പരാതി ബോധിപ്പിച്ചു. ഇതേത്തുടർന്ന് ഇന്ന് വൈകുന്നേരത്തോടെ പ്രദേശത്ത് കൂട് സ്ഥാപിച്ച് പുലിയെ പിടികൂടാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഡിഎഫ്ഒ ഉറപ്പുനൽകി.
ആനക്കാംപൊയിൽ പവർ പ്രോജക്ടിൻ്റെ സുരക്ഷാ ബില്‍ഡിംഗിലെ സിസിടിവിയിൽ കഴിഞ്ഞ വ്യാഴം, ശനി ദിവസങ്ങളിലായി രണ്ടുതവണ പുലികളുടെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ജലനിധിയുടെ ജോലികൾ നടക്കുന്ന ഭാഗത്താണ് പുലികളെ കണ്ടത്
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.