തോട്ടുമുക്കം: തോട്ടുമുക്കത്ത് റിട്ട. അധ്യാപികയെ പട്ടാപ്പകൽ കാട്ടുപന്നി ആക്രമിച്ച സംഭവത്തിൽ നടപടിയുമായി കൊടിയത്തൂർ പഞ്ചായത്ത്. ഞായറാഴ്ച പ്രദേശത്ത് കാടിളക്കി കാട്ടുപന്നിവേട്ട നടത്തുമെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു അറിയിച്ചു.
എം. പാനൽ ഷൂട്ടർമാരുടെ നേതൃത്വത്തിൽ നടക്കുന്ന വേട്ടയിൽ പ്രദേശത്തെ കാട്ടുപന്നികളെ വെടിവച്ചു കൊല്ലാനാകുമെന്നാണ് പ്രതീക്ഷ. കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ ക്രിസ്റ്റീനയ്ക്ക് 10,000 രൂപ അടിയന്തരമായി നൽകുമെന്നും പ്രസിഡൻ്റ് അറിയിച്ചു. ബുധനാഴ്ച രാവിലെ കാട്ടുപന്നിയുടെ ആക്രമണത്തിൽ റിട്ട. അധ്യാപികയായ ക്രിസ്റ്റീന (74)യുടെ കൈക്കും കാലിനും സാരമായി പരിക്കേറ്റിരുന്നു.
സംഭവത്തില്‍ പ്രതിഷേധിച്ച് പള്ളിതാഴെ ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. കർഷക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വിനോദ് ചെങ്ങളംതകിടിയില്‍ ഉദ്ഘാടനം ചെയ്തു ബൂത്ത് പ്രസിഡന്റ് കെ.ജി. ഷിജിമോൻ അധ്യക്ഷത വഹിച്ചു. അബ്ദു തീരുനിലത്ത്, കുര്യൻ മുണ്ടപ്ലാക്കല്‍ എന്നിവർ സംസാരിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.