മുക്കം: മുക്കം അഭിലാഷ് ജങ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് അപകടഭീഷണി ഉയർത്തുന്നു. എം.ഐ. ഷാനവാസ് എംപിയായിരിക്കെ 2012ൽ സ്ഥാപിച്ച ഈ ലൈറ്റ് പ്രവർത്തനരഹിതമായിട്ട് മാസങ്ങളായി. 12 വർഷം മുമ്പ് നാലരലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ഈ ലൈറ്റ് സ്ഥാപിച്ചത്.
നാല് വർഷത്തിന് ശേഷം മുക്കം നഗരസഭയ്ക്ക് അറ്റകുറ്റപ്പണി നടത്താമെന്ന ധാരണയിലാണ് ഇത് സ്ഥാപിച്ചത്. നഗരസഭയില്‍ ഏറ്റവും തിരക്കുള്ള ഈ ഭാഗത്ത് കൂടി ഇടതടവില്ലാതെ വാഹനങ്ങള്‍ പോകുന്നതിന് പുറമെ തൊട്ടടുത്ത രണ്ട് ബസ് സ്റ്റോപ്പിലേക്കും കടകളിലേക്കും മറ്റുമായി നിരവധി പേരാണ് കാല്‍നടയായും സഞ്ചരിക്കുന്നത്.
ലൈറ്റിൻ്റെ ഭാഗങ്ങൾ പലതവണ പൊട്ടിവീണെങ്കിലും ഭാഗ്യം കൊണ്ട് പലരും രക്ഷപ്പെട്ടു. ലൈറ്റ് നന്നാക്കാനോ എത്രയും വേഗം പൊളിച്ചുനീക്കാനോ നടപടി സ്വീകരിക്കണമെന്നാണ് വ്യാപാരികളടക്കമുള്ളവർ പറയുന്നത്.
മുക്കം ടൗണിൽ രാത്രി കടകളടച്ച് ഇരുട്ടായതോടെ സാമൂഹികവിരുദ്ധരുടെ ശല്യം വർധിച്ചതോടെയാണ് അഭിലാഷ് ജങ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.