കൂരാച്ചുണ്ട്: കക്കയത്ത് കർഷകനെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടുപോത്തിനെ കണ്ടെത്തി വെടിവച്ച് കൊല്ലുവാനുള്ള ചീഫ് കണ്‍സർവേറ്റർ ഓഫ് ഫോറസ്റ്റിന്‍റെ ഉത്തരവ് പ്രകാരം കക്കയം ഡാം റോഡിലെ വനമേഖലയില്‍ വനംവകുപ്പിന്‍റെ നേതൃത്വത്തിലുള്ള ആർആർടി പരിശോധന തുടരുന്നു.
ഇന്നലെ തെർമല്‍ സെൻസർ ഘടിപ്പിച്ച ഡ്രോണ്‍ ഉപയോഗിച്ചും തെരച്ചില്‍ നടത്തി.എന്നാല്‍ ഇന്നലെയും കാട്ടുപോത്തിന്‍റെ സാന്നിധ്യം കണ്ടെത്താനായില്ല. ആക്രമണമുണ്ടായ മേഖലയുടെ കുന്നിന്‍റെ മറുഭാഗത്തും ഇന്ന് പരിശോധന നടത്തും. ഡാം സൈറ്റ് മേഖലയിലും താഴ്ഭാഗത്തും ആർആർടി ക്യാമ്ബ് ചെയ്യുന്നുണ്ട്. രാത്രിയില്‍ ഈ മേഖലകളില്‍ വനപാലകർ പട്രോളിംഗ് നടത്തുന്നുണ്ട്.
ഒരു മാസം മുമ്ബ് ഡാം സൈറ്റില്‍ വിനോദ സഞ്ചാരികളെ ആക്രമിച്ച ഒറ്റയാനായി നടക്കുന്ന അക്രമകാരിയായ കാട്ടുപോത്ത് തന്നെയാണോ ഇതെന്ന് സംശയിക്കുന്നതായും പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫീസർ കെ.വി. ബിജു അഭിപ്രായപ്പെട്ടു.
ഡിഎഫ്‌ഒ അഷിഖ് അലി ഇന്നലെ സ്ഥലം സന്ദർശിച്ചു. കക്കയം ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ചർ സി. വിജിത്ത്, ആർആർടി വെറ്ററിനറി സർജൻ ഡോ. അജീഷ്, താമരശേരി, കാസർഗോഡ്, വയനാട് ആർആർടിയും പ്രദേശത്ത് ക്യാമ്ബ് ചെയ്യുന്നുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.