കോഴിക്കോട്: സ്വൈര്യ ജീവിതത്തിന് വിഘാതമായി കോഴിക്കോട് നഗരജീവിതം താറുമാറാക്കി മോഷ്ടാക്കളുടെ സംഘം വിലസുന്നു. പട്ടാപ്പകൽ പോലും മോഷണവും സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളും പതിവാകുമ്പോൾ പൊലീസ് ഉറക്കം നടിക്കുകയാണ്. ഡീസൽ വില കുടിശ്ശികയായതോടെ പതിവ് പോലീസ് പട്രോളിംഗ് നിലച്ചതും സാധാരണക്കാരായ ജനങ്ങളാണ് ദുരിതത്തിലായത്.
രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ കോഴിക്കോട് നഗരത്തിലെ കോംട്രസ്റ്റ് പരിസരം സാമൂഹികവിരുദ്ധരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ടൗൾ ഹാളിന് സമീപമുള്ള പാതയിലും റെയിൽവേ ട്രാക്കിന് മുന്നിലും ഇരുട്ടിനുശേഷം സ്വവര്‍ഗ രതിക്കാരുടെ വിളയാട്ടമാണ്. മോഡല്‍ സ്‌കൂളിന് പിറക് വശത്തുവരെ ഇതാണ് സ്ഥിതി. പോലീസിന് ഈ ഭാഗത്തേക്ക് നോക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ്. സ്വവർഗരതിക്കാര്‍ തമ്മിൽ എന്തെങ്കിലും തർക്കമുണ്ടായാൽ ട്രാക്കിൽ വീണ് മരിക്കാനുള്ള സാധ്യത ഏറെയാണ്.
കഴിഞ്ഞ ദിവസം കോംട്രസ്റ്റ് കെട്ടിടത്തിലുണ്ടായ തീപിടിത്തം അന്വേഷിച്ച പോലീസിന് മുമ്പാകെ നാട്ടുകാരും ഇവിടെയുള്ള തൊഴിലാളികളും പരാതിയുടെ കെട്ടഴിക്കുകയാണ്. നഗരമധ്യത്തിലുള്ള ഈ കൂറ്റൻ പഴയ കെട്ടിടം ജീർണാവസ്ഥയിലാണെങ്കിലും ഗുണ്ടാസംഘങ്ങളുടെയും മോഷണക്കേസ് പ്രതികളുടെയും മയക്കുമരുന്ന് മാഫിയകളുടെയും താവളമാണ്. കമ്മീഷണറുടെ ഓഫീസ്, ടൗൺഹാൾ നഗരത്തിലെ എല്ലാ അനക്കവും ഇവിടെ നിന്ന് അറിയാം. എന്നാല്‍ ഇപ്പോള്‍ ക്രിമിനലുകളാണ് പോലീസ് നീക്കങ്ങള്‍ അറിയുന്നതെന്ന് മാത്രം.
തീപിടിത്തത്തിന് തൊട്ടടുത്ത ദിവസം ദീപിക ഫോട്ടോഗ്രാഫറുടെ വിലപിടിപ്പുള്ള ക്യാമറ ലെൻസ് മോഷണം പോയിരുന്നു. ഇലക്ട്രിക് സ്കൂട്ടറിൻ്റെ സീറ്റ് തുറന്നായിരുന്നു ഈ മോഷണം. വിലകൂടിയ കാറുകളിലും സ്കൂട്ടറുകളിലും മറ്റ് വാഹനങ്ങളിലും എത്തുന്നവരെ നീരീക്ഷിച്ചാണ് പകല്‍ പോലും കെഡികള്‍ വിലസുന്നത്. കോംട്രസ്റ്റ് നെയ്ത്ത് കമ്പനിയുടെ ജീർണാവസ്ഥയിലുള്ള കെട്ടിടങ്ങൾ മോഷ്ടാക്കൾക്കും മയക്കുമരുന്ന് കച്ചവടക്കാർക്കും വിഹാരരംഗമാണെന്ന് തൊഴിലാളികൾ പറയുന്നു.
ഒരു വശത്ത് മാനാഞ്ഞിറ മൈതാനവും മിഠായിത്തെരുവും. മറുവശത്താണ് ചരിത്രപ്രസിദ്ധമായ ടൗൺഹാൾ. പോലീസ് കമ്മീഷണർക്ക് ഓഫീസ് വിൻഡോയിൽ നിന്ന് നേരിട്ട് കാണാൻ കഴിയുന്ന കെട്ടിടം. സാമൂഹിക വിരുദ്ധരാണ് ഇവിടെ താമസിക്കുന്നത്. എന്നാൽ ഒന്നിലധികം പേർ അരയിൽ മാരകായുധങ്ങളുമായി കൂട്ടമായി നടക്കുമ്പോൾ ചോദ്യം ചെയ്യാൻ പോലും പോലീസിന് ഭയമാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.