ഇന്തോനേഷ്യയിലെ ജാവ ദ്വീപില്‍ ജയിലിന് തീപിടിച്ച് 41 പേര്‍ വെന്തുമരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റതായും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. തീപിടിത്തത്തിന്റെ കാരണങ്ങൾ അധികൃതർ ഇപ്പോഴും അന്വേഷിക്കുന്നുണ്ടെങ്കിലും ജയിൽ വകുപ്പിന്റെ വെബ്‌സൈറ്റിലെ ഡാറ്റ ഷോര്‍ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
ടാന്‍ഗെറംഗിലെ ജയിലില്‍ സി ബ്ലോക്കിലാണ് ബുധനാഴ്ച പുലര്‍ച്ചെ തീപിടിത്തം ഉണ്ടായത്. മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരെ പാര്‍പ്പിച്ചിരുന്ന ബ്ലോക്കിലാണ് അപകടം. ഇവിടെ 122 തടവുകാരെ പാര്‍പ്പിക്കാനുള്ള സൗകര്യമുണ്ട്. എന്നാല്‍ തീപിടിത്തം ഉണ്ടാകുമ്പോള്‍ എത്ര പേരുണ്ടായിരുന്നുവെന്ന് ഔദ്യോഗിക വക്താവ് വെളിപ്പെടുത്തിയില്ല.
സംഭവത്തില്‍ 41 പേര്‍ മരിച്ചതായും എട്ടു പേര്‍ക്ക് ഗുരുതര പരിക്കേറ്റതായും ജക്കാര്‍ത്ത പൊലീസ് മേധാവി ഫാദില്‍ ഇമ്രാന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഇവരെ ടാന്‍ഗെറംഗ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 72 പേര്‍ക്ക് നേരിയ തോതില്‍ പരിക്കേറ്റതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, മരണനിരക്ക് ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.