വാഷിംഗ്ടണ്‍: മോണ്ടാന സംസ്ഥാനത്തുണ്ടായ ട്രെയിന്‍ അപകടത്തില്‍ മൂന്നുപേര്‍ മരിച്ചതായി ലിബര്‍ടി കൗണ്ടി ഷെരീഫിന്റെ ഓഫിസ് സ്ഥിരീകരിച്ചു. അന്‍പതിലധികം പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്‌ച പ്രാദേശിക സമയം വൈകിട്ട് നാലിനാണ് മോണ്ടാനയിലെ ജോപ്ളിനില്‍ അപകടമുണ്ടായത്.
ആംട്രാക്ക് റെയില്‍ കമ്ബനിയുടെ യാത്രാ ട്രെയിനിന്റ അഞ്ചോളം കോച്ചുകളാണ് പാളം തെറ്റിയത്.സിയാറ്റിലില്‍ നിന്ന് ചികാഗോയിലേക്ക് പോകുകയായിരുന്ന ട്രെയിനാണ് ഉത്തര മൊണ്ടാനയിലാണ് അപകടം.
അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനും മറ്റുളളവര്‍ക്ക് സുരക്ഷിത യാത്രയ്‌ക്കുമായി ശ്രമം നടത്തുകയാണെന്ന് കമ്ബനി അറിയിച്ചു. 147 യാത്രക്കാരും 13 ജീവനക്കാരുമാണ് ട്രെയിനില്‍ ഉണ്ടായിരുന്നത്.
യാത്രക്കാരുടെ രക്ഷയ്‌ക്കായി ജീവനക്കാര്‍ എത്തിയതായി മൊണ്ടാന ദുരന്ത-അടിയന്തര സര്‍വീസ് കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. പരിക്കേറ്റവരെ സ്ഥലത്തെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.
അതേസമയം അപകട കാരണം വ്യക്തമല്ല. നാഷനല്‍ ട്രാന്‍സ്‌പോര്‍ട് സേഫ്റ്റി ബോര്‍ഡ് പാളംതെറ്റലിനെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.