റിയാദ്: റിയാദിനെ ലക്ഷ്യമിട്ട് യെമൻ ഹൂത്തി വിമതർ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തെ തടഞ്ഞതായി സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സൈനിക സഖ്യം ശനിയാഴ്ച അറിയിച്ചു. ഉച്ചത്തിലുള്ള സ്‌ഫോടനങ്ങൾ റിയാദിനെ നടുക്കി. ഒന്നിലധികം ഉച്ചത്തിലുള്ള സ്‌ഫോടനങ്ങൾ കേട്ടതായി സൗദി തലസ്ഥാനത്തെ എഎഫ്‌പി ലേഖകർ റിപ്പോർട്ട് ചെയ്തു. ഒരു വീടിന് കേടുപാടുകൾ സംഭവിച്ചെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സർക്കാർ നടത്തുന്ന അൽ-എഖ്ബാരിയ ടെലിവിഷൻ അറിയിച്ചു.
തെക്കൻ നഗരങ്ങളായ ഖാമിസ് മുഷൈത്തും ജിസാനും ഉൾപ്പെടെ ലക്ഷ്യമിട്ട ആറ് ഹുത്തി ഡ്രോണുകൾ തടഞ്ഞതായി സഖ്യം വ്യക്തമാക്കി. ഏതെങ്കിലും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂത്തി വിമതർ ഉടൻ ഏറ്റെടുത്തിട്ടില്ല.
ഹൂത്തി വിമതർക്ക് ഇറാന്റെ പിന്തുണയുണ്ട്. ഹൂത്തി വിമതർ മരിബിനെ പിടിച്ചെടുക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കി. യെമനിൽ ഏറ്റവും സമ്പന്നമായ എണ്ണപ്പാടങ്ങൾ സ്ഥിതി ചെയ്യുന്നത് മാരിബിലാണ്. വിമതരെ തീവ്രവാദികളെന്ന് യുഎസ് വിശേഷിപ്പിച്ചതിനെത്തുടർന്ന് സൗദി അറേബ്യയ്‌ക്കെതിരായ അതിർത്തി ആക്രമണം ഹൂത്തി വിമതർ ശക്തമാക്കി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









