മലപ്പുറത്ത് 19കാരിയായ ഭിന്നശേഷിക്കാരി കൂട്ടബലാത്സംഗത്തിനിരയായി. കോഴിക്കോട് സ്വദേശിനിയായ വിദ്യാർഥിനിയാണ് ബന്ധുവീട്ടിലേക്ക് പോകുംവഴി പീഡനത്തിനിരയായത്. ലോഡ്ജിലും മറ്റൊരു കെട്ടിടത്തിലും കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
കോഴിക്കോട് പേരാമ്പ്ര സ്വദേശിനിയായ വിദ്യാർഥിനി ബന്ധുവീട്ടിൽ പോയപ്പോഴാണ് വഴിതെറ്റി പരപ്പനങ്ങാടിയിൽ എത്തിയത്. തുടർന്ന് കോഴിക്കോട്ടേക്ക് പോകാൻ പരപ്പനങ്ങാടി റെയിൽവേ സ്‌റ്റേഷനിലെത്തിയ പെൺകുട്ടിയെ സഹായിക്കാനെന്ന വ്യാജേന എത്തിയ രണ്ടുപേരാണ് ആദ്യം പീഡിപ്പിച്ചത്. തുടർന്ന് ഈ പെൺകുട്ടിയെ ഒരു ഓട്ടോറിക്ഷാ ഡ്രൈവറെ ഏൽപ്പിക്കുകയും കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേ ഇയാളും പെൺകുട്ടിയെ പീഡിപ്പിക്കുകയും ചെയ്തു.
തുടര്‍ന്ന് പെണ്‍കുട്ടിയെ റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മുനീര്‍, പ്രജീഷ്, ഓട്ടോ ഡ്രൈവര്‍ സജീര്‍ എന്നിവരാണ് അറസ്റ്റിലായത്. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ പിന്നീട് പോലീസ് കണ്ടെത്തുകയായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.