പെരുവണ്ണാമൂഴി: വന്യമൃഗങ്ങളെ ഭയന്ന് കഴിയുന്ന മലയോര കർഷകർക്ക് വീണ്ടും കാട്ടാനകൾ ഭീഷണിയാകുന്നു. ചക്കിട്ടപാറ പഞ്ചായത്തിലെ ചെമ്ബനോട ആലമ്പാറയാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ കാട്ടാനക്കൂട്ടമിറങ്ങി കൃഷി നാശം വിതച്ചത്. ആലമ്പാറ ആദിവാസി കോളനിക്ക് സമീപം ജനവാസ കേന്ദ്രത്തില്‍ കൂട്ടത്തോടെ ആനകള്‍ എത്തുകയായിരുന്നു.
കര്‍ഷകരായ മനയത്ത് ജോണ്‍, കുബ്ലാനിക്കല്‍ മാത്യു, ഉറുമ്ബുങ്കല്‍ ബിനോയ്, കുബ്ലാനിക്കല്‍ തോമസ് എന്നിവരുടെ കാർഷിക വിളകളാണ് വ്യാപകമായി നശിപ്പിച്ചത്. രാത്രി 11 ന്നോടെ നാലോളം ആനകളാണ് കൃഷിയിടത്തില്‍ കയറി തെങ്ങ്, കമുക്, വാഴ, തെങ്ങിന്‍ തൈകള്‍ തുടങ്ങിയ വിളകള്‍ നശിപ്പിച്ചത്. ആദ്യകാലങ്ങളിൽ കാട്ടാനക്കൂട്ടങ്ങൾ പറമ്പിലിറങ്ങിയാൽ വെളിച്ചവും തീയും കാണിച് തുരത്താമായിരുന്നു. എന്നാൽ ഇപ്പോൾ ആനകൾ അക്രമാസക്തമായതായി കർഷകർ പറയുന്നു.
ഇക്കാര്യം വനപാലകരെ അറിയിച്ചിട്ടും എത്തിയില്ലെന്നും ആനയെ തുരത്താൻ പടക്കം പൊട്ടിച്ചില്ലെന്നും കർഷകർ പരാതിപ്പെടുന്നു. ജീവിക്കാൻ പറ്റാത്ത സ്ഥിതിയായതിനാൽ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം. പലതവണ കൃഷിയിടത്തിൽ ആനകൾ എത്തിയിട്ടുള്ള സ്ഥലമാണ് ആലമ്പറമേഖല.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.